The Times of North

Breaking News!

ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു   ★  സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎൽഎ ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.   ★  റഗ്ബിയിൽ കാസർഗോഡ് ജില്ലക്ക് ഇരട്ട വിജയം   ★  പടന്നക്കാട് വാഹനാപകടത്തിൽ പോലീസുകാരന് ദാരുണ അന്ത്യം

ഇന്ന് പുലര്‍ച്ചെയുണ്ടായ ഇടിമിന്നലിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം

ഇന്ന് പുലര്‍ച്ചെ ഉണ്ടായ ഇടിമിന്നലോടുകൂടി കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടിമിന്നലേറ്റ് പശു ചത്തു. പലയിടങ്ങളിലും കാര്‍ഷിക വിളകള്‍ നശിച്ചു. വൈദ്യുതിബന്ധവും താറുമാറായി. കരിന്തളം ചിമ്മത്തോട്ടെ സുരേഷിന്‍റെ പശുവാണ് ഇടിമിന്നലേറ്റ് ചത്തത്. ഇവരുടെ പറമ്പിലെ തെങ്ങും മുരിങ്ങയും ഇടിമിന്നലേറ്റ് ചിതറിതെറിച്ചു. ഇലക്ട്രിക് മോട്ടറും കത്തിനശിച്ചു.

ചായ്യോത്ത് പെന്‍ഷന്‍മുക്കിലെ ഷീനരാഘവന്‍റെ വീട്ടിലെ വയറിങ്ങുകളും ഇടിമിന്നലില്‍ കത്തിനശിച്ചു. കാലിച്ചാനടുക്കം മൂപ്പിലിലെ ഹക്കീമിന്‍റെ വീടിന്‍റെ വയറിങ്ങുകളും പൂര്‍ണ്ണമായും കത്തിനശിച്ചു. വീടിന്‍റെ മുന്‍വശത്തുണ്ടായിരുന്ന കിണറിന്‍റെ മോട്ടോറും കത്തിനശിച്ചു.മടിക്കൈ പുതിയകണ്ടം മൂലായിപ്പള്ളിയില്‍ കല്യാണിയുടെ വീടിന് മുകളില്‍ തെങ്ങ് പൊട്ടിവീണു. ഭാഗ്യം കൊണ്ട് അപകടമൊന്നും ഉണ്ടായില്ല.

ഒടയംഞ്ചാല്‍, പരപ്പ, വെളളരിക്കുണ്ട്, കൊന്നക്കാട്, കാലിച്ചാമരം, ഭീമനടി, ചിറ്റാരിക്കാല്‍, നീലേശ്വരം, മടിക്കൈ, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ, പിലിക്കോട്, കയ്യൂര്‍-ചീമേനി, അജാനൂര്‍, കോടോം-ബേളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചു. ഇവിടങ്ങളിലെല്ലാം വ്യാപകമായ നാശനഷ്ടവും ഉണ്ടായി.

കനത്തമഴയില്‍ മാവുങ്കാല്‍ ടൗണും വെള്ളത്തില്‍മുങ്ങി. മാവുങ്കാല്‍-പാണത്തൂര്‍ ജംഗ്ഷനില്‍ റോഡിന്‍റെ രണ്ടുഭാഗത്തും വെള്ളം കെട്ടികിടക്കുകയാണ്. മേല്‍പ്പാലം പണി ആരംഭിച്ചതുമുതല്‍ മഴപെയ്താല്‍ മാവുങ്കാല്‍ ടൗണ്‍ വെള്ളത്തില്‍ മുങ്ങാറുണ്ട്. വെള്ളം ഒഴുകിപോകാന്‍ ആവശ്യമായ സംവിധാനം ഒരുക്കാത്തതാണ് ഈ ദുരവസ്ഥക്ക് കാരണം.

കനത്തമഴയില്‍ ചെര്‍ക്കള ടൗണ്‍വെള്ളത്തില്‍ മുങ്ങി. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നേരെത്തെ ഉണ്ടായിരുന്ന ഓവുചാല്‍ ഇല്ലാതായതോടെയാണ് ടൗണില്‍ വെള്ളപൊക്കമുണ്ടായത്. ചെറുകിട വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍പോലും കഴിയാത്ത സ്ഥിതിയാണ്.

ഇന്ന് പുലര്‍ച്ചെയുണ്ടായ ഇടിമിന്നലില്‍ കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്‍റെ സണ്‍ഷൈഡ് തകര്‍ന്ന് കാറിന്‍റെ ചില്ലുകള്‍ തകര്‍ന്നു. റെയില്‍വേ സ്റ്റേഷന്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വെള്ളിക്കോത്ത് സ്വദേശി പ്രഭാകരന്‍റെ കാറിന്‍റെ മുന്‍വശത്തെ ചില്ലുകളാണ് തകര്‍ന്നത്.

Read Previous

കുടുംബ കലഹം; പടിയൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു

Read Next

കാപ്പ ചുമത്തിയ വാറണ്ട് പ്രതി അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73