The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ശരത് ലാലും, കൃപേഷും ഉൾപ്പടെ പ്രതികളായ കേസിൽ വിചാരണ തുടങ്ങി

കാസർകോട്: കൊലചെയ്യപ്പെട്ട കല്യോട്ടെ ശരത് ലാലും കൃപേഷുമടക്കം 10 കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ കേസിൽ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) യിൽ വിചാരണ തുടങ്ങി. ശരത് ലാൽ- കൃപേഷ് ഇരട്ട കൊലപാതക കേസിൽ ഒന്നാം പ്രതിയായി വിയ്യൂർ സെൻട്രൽ ജയിലിൽ ജൂഡിഷ്യൽ കസ്റ്റഡിയിലുള്ള എ.പീതാംബരനെ ഇന്നലെ കോടതിയിൽ ഹാജരാക്കി’ 2019 ജനവരി 5ന് നടന്ന കോൺഗ്രസ് സംഘർഷത്തിലാണ് സിപിഎം പ്രവർത്തകരുടെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തത്.ഈ കേസിൻ്റെ തുടർച്ചാണ് 2019 ഫെബ്രുവരി 17 ന് രാത്രി ബൈക്കിൽ സഞ്ചരിക്കുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ‌- കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയത്.പെരിയ ഇരട്ട കൊലപാതക കേസിൻ്റെ വിചാരണ സിബിഐ കോടതിയിൽ പൂർത്തീകരിക്കുകയും പ്രതികളെ ചോദ്യം ചെയ്യൽ പൂർത്തീകരിക്കുകയും ചെയ്തിരുന്നു.പ്രതി ഭാഗത്തിന് സാക്ഷികളോ, രേഖകളോ ഉണ്ടെങ്കിൽ നാളെ സിബിഐ കോടതിയിൽ സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു.എകെജി മന്ദിരം തകർത്തുവെന്നും പീതാംബരൻ, സുരേന്ദ്രൻ ,സജി തുടങ്ങിയവരെ ആക്രമിച്ചുവെന്നുമാണ് കേസ്. കൊല്ലപെട്ട ശരത് ലാൽ, കൃപേഷ് എന്നിവർ കേസിൽ പ്രതികളായിരുന്നു’ എന്നാൽ കൃപേഷിനെ അന്വേഷണ സംഘം ഒഴിവാക്കി. ശരത് ലാലിനെ പിന്നീട് കോടതിയും ഒഴിവാക്കിയിരുന്നു.പ്രതി ഭാഗത്തിന് വേണ്ടി അഡ്വ.കെ.പത്മനാഭൻ ,അഡ്വ.ശ്രീജിത് മാടക്കല്ല് എന്നിവരും പ്രോസിക്യൂഷന് വേണ്ടി പി.സതീഷനും കോടതിയിൽ ഹാജരായി.കേസിൽ ഇന്നും വാദം തുടരും.

Read Previous

അജീഷിൻ്റെ കണ്ണിരൊപ്പാൻ കാരംസ് ടൂർണമെന്റ്-21 ന്

Read Next

നീലേശ്വരം നഗരസഭക്ക് മുന്നിൽ നാളെ യുഡിഎഫ് കൗൺസിലർമാരുടെ കുത്തിയിരിപ്പ് സമരം 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!