The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കാസർകോട് സാരിയുടെ പ്രൗഢി വീണ്ടെടുക്കും വിപണിയ്ക്ക് പുതുജീവൻ നൽകാൻ പദ്ധതി

ഭൗമ സൂചിക പദവി ലഭിച്ച ഇന്ത്യൻ കൈത്തറി ബ്രാൻഡായ കാസർകോടിന്റെ സ്വന്തം ഉൽപന്നമായ കാസർകോട് സാരിയുടെ വിപണി കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിനും ജില്ലയിൽ വരുന്ന വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതിനും ലക്ഷ്യമിട്ട് ജില്ലാ ഭരണ സംവിധാനം നൂതന പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ കാസർകോട് സാരീസ് ഉൽപാദിപ്പിക്കുന്ന ഉദയഗിരിയിലെ കാസർകോട് വീവേഴ്‌സ് കോഓപ്പറേറ്റീവ് പ്രൊഡക്ഷൻ ആൻഡ് സെയിൽ സൊസൈറ്റി ലിമിറ്റഡ് കേന്ദ്രം സന്ദർശിച്ചു. കാസർകോട് വികസന പാക്കേജ് ഓഫീസർ വിചന്ദ്രൻ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസഫ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ എന്നിവർ ജില്ലാ കളക്ടറോടൊപ്പമുണ്ടായിരുന്നു.സൊസൈറ്റി പ്രസിഡണ്ട് മാധവ ഹെരള സെക്രട്ടറി ബി.എം. അനിത വൈസ് പ്രസിഡണ്ട് ചന്ദ്രഹാസ ഡയറക്ടർമാരായ ദിവാകരൻ, രാമചന്ദ്ര, ദാമോദര , ഗംഗമ്മ എന്നിവരും തൊഴിലാളികളുമായും ജില്ലാകളക്ടർ സംസാരിച്ചു.

കാസർകോട് സാരീസ് നിലവിൽ നാശോന്മുഖമാവുകയാണെന്നും സർക്കാറിൻ്റെ വിവിധ തലങ്ങളിലുള്ള സഹായം അനിവാര്യമാണെന്നും ഭാരവാഹികൾ പറഞ്ഞു. 1938 ൽ സ്ഥാപിച്ച സൊസൈറ്റിയാണ്.. 600 തൊഴിലാളികൾ വരെ പ്രവർത്തിച്ചിരുന്ന ഇവിടെ നിലവിൽ 25 സ്ത്രീകളും പത്ത് പുരുഷന്മാരും ഉൾപ്പടെ 35 വിദഗ്ധതൊഴിലാളികൾ ആണ് തൊഴിൽ ചെയ്യുന്നത്
വിദഗ്ദ തൊഴിലാളികൾ ഈ മേഖലയിൽ കുറയുകയാണ്. യുവജനങ്ങൾ ഈ രംഗത്ത് കടന്നു വരുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു കാസർകോട് സാരിക്കു പുറമേ യൂനിഫോം മെറ്റീരിയൽ, ബെഡ്ഷീറ്റ് ബാത്ത്റൂം ടവ്വൽ ലുങ്കി തുടങ്ങിയവയും നെയ്യുന്നുണ്ട്.
വിനോദ സഞ്ചാര മേഖലയുമായി ബന്ധിപ്പിച്ച് വിപണി കണ്ടെത്തി ഉൽപ്പാദനം കൂട്ടുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വിശദമായ യോഗം വിളിച്ചു ചേർക്കുന്നതിന് ഡി ടി പി സി സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കാസർകോട് സാരീസിൻ്റെ പ്രൗഢി വീണ്ടെടുക്കുന്നതിനുള്ള നൂതന പദ്ധതികൾക്ക് രൂപം നൽകാൻ ഈ മേഖലയിലെ വിദഗ്ധരുമായി ചർച്ച നടത്തുമെന്ന് കളക്ടർ പറഞ്ഞു.
കാസർകോട്ജില്ലയിലെ മാത്രം നെയ്ത്തുകാർ നിർമ്മിക്കുന്ന പരമ്പരാഗത കോട്ടൺ സാരിയാണ് കാസർകോട് സാരി. അവ കൈകൊണ്ട് നിർമ്മിക്കുന്നവയാണ് പ്രത്യേക മോടിയുള്ളതുമാണ്. പരമ്പരാഗത കേരള സാരിയിൽ നിന്ന് വ്യത്യസ്തമായ കരാവലി ശൈലിയുടെ സ്വാധീനം പ്രകടമാക്കുന്നു.

കാസർകോട് സാരിനെയ്ത്ത് പാരമ്പര്യത്തിൻ്റെ ഉത്ഭവം പതിനെട്ടാം നൂറ്റാണ്ടിലേതാണ്.
കേരളത്തിൽ നിലവിലുള്ള നാല് നെയ്ത്തുപാരമ്പര്യങ്ങളിൽ ഒന്നാണിത്. ബാലരാമപുരം, കുത്താമ്പള്ളി, ചേന്ദമംഗലം എന്നിവയാണ് മറ്റുള്ളവ. സാധാരണയായി ചായം പൂശിയ കോട്ടൺ നൂലുകൾ ഉപയോഗിച്ച് പ്ലെയിൻ അല്ലെങ്കിൽ വരയുള്ള സാരികളാണ് നെയ്തെടുക്കുന്നത്. . ജാക്കാർഡ് അല്ലെങ്കിൽ ഡോബി ടെക്നിക്കുകൾ ഉപയോഗിച്ച് കൈകൊണ്ട് നിർമ്മിച്ച ബോർഡറുകൾ വളരെ ആകർഷകമാണ്. ഈ സാരികൾ 60 മുതൽ 100 ​​വരെയുള്ള ഉയർന്ന ത്രെഡ് കൗണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

1938-ൽ സ്ഥാപിതമായ കാസർകോട് വീവേഴ്‌സ് കോഓപ്പറേറ്റീവ് പ്രൊഡക്ഷൻ ആൻഡ് സെയിൽ സൊസൈറ്റി ലിമിറ്റഡ് കാസർകോട് സാരി ഉത്പാദിപ്പിച്ച് വിപണനം ചെയ്തും നെയ്ത്ത് പരിശീലനം നൽകിയും ഈ പാരമ്പര്യം നിലനിർത്തുന്നു. നിത്യോപയോഗത്തിനും ഉടുക്കുന്നതിനും അനുയോജ്യമായതിനാൽ ഈ സാരികൾക്ക് സ്ഥിരമായ ആവശ്യക്കാർ ഏറെയുണ്ട്.

Read Previous

നീലേശ്വരം കൃഷിഭവനിൽ തെങ്ങിൻ തൈ വിതരണം തുടങ്ങി

Read Next

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം, വ്യത്യസ്ത പരിപാടികളുമായി സ്മരണിക കമ്മിറ്റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!