The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ദൃക്സാക്ഷികൾ കൂറുമാറിയിട്ടും അച്ഛനെ കൊലപ്പെടുത്തിയ മകൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി.

നീലേശ്വരം: പിതാവിനെ വിറകു കൊള്ളി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ദൃക്സാക്ഷികൾ കൂറുമാറിയിട്ടും മകനെ കോടതി കുറ്റക്കാരനാണ് കണ്ടെത്തി. ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ മാലോം ഗ്രാമത്തിലെ അതിരുമാവു കോളനിയിൽ പാപ്പിനി വീട്ടിൽ ദാമോധരനെ (62) കൊലപ്പെടുത്തിയ മകനായ അനീഷിനെ (36) യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെക്ഷൻസ് കോടതി ഒന്ന് ജഡ്ജ് എ മനോജ് കുറ്റക്കാരനാണ് കണ്ടെത്തിയത്. ദൃക്സാക്ഷികളായ കൊല്ലപ്പെട്ട ദാമോധരൻ്റെ ഭാര്യ രാധാമണി, മക്കളായ സനീഷ്, ദിവ്യ എന്നിവരും അയൽവാസികളും കേസിൽ മൊഴി മാറ്റിപ്പറഞ്ഞിരുന്നു.എന്നിട്ടും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 28.6.2019 ജൂൺ 28ന് രാത്രി 11.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം മദ്യവും വാങ്ങി മുള്ളേരിയയിലെ പണിസ്ഥലത്തു നിന്നും സ്വന്തം വീട്ടിലെത്തിയ പ്രതിയും അച്ഛനായ മരണപ്പെട്ട ദാമോധരനും ഒരുമിച്ച് മദ്യപിച്ച് വഴക്കുണ്ടാവുകയും പിന്നീട് കൊല്ലപ്പെട്ട ദാമോധരൻ ഭാര്യ രാധാമണിയെ വാക്കത്തിയുമായി അക്രമിക്കാൻ ശ്രമിച്ചപ്പോൾ അതിൽ ഇടപ്പെട്ട് കത്തി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിനിടെ അനീഷിന് കൈക്ക് പരിക്കേൽക്കുകയും തുടർന്ന് നിങ്ങളുടെ ശല്യം ഇന്ന് തീർത്തു തരാമെന്ന് പറഞ്ഞ് അനീഷിനെ വീട്ടിലെ വിറക് ഷെഡിൽ നിന്ന് വിറകെടുത്ത് ദാമോധരൻ്റെ തലക്ക് അടിച്ചു പരിക്കേൽപ്പിക്കുകയും ആയതിനെ തുടർന്ന് ചോര വാർന്ന് ദാമോധരൻ മരണപ്പെടുകയായിരുന്നു. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പിടിവലിക്കിടയിൽ പ്രതിയുടെ കൈക്കേറ്റ മുറിവും മരണപ്പെട്ട ദാമോധരൻ്റെ വസ്ത്രത്തിൽ നിന്നും മറ്റു തൊണ്ടിമുതലുകളിൽ നിന്നും കിട്ടിയ പ്രതിയുടെ രക്തത്തിൻ്റെ സാന്നിദ്ധ്യവുംകേസിൽ നിർണ്ണായക തെളിവായി. പ്രതിയെ അറസ്റ്റു ചെയ്തതിനു ശേഷം മുമ്പാകെ ഹാജരാക്കിയ മജിസ്ട്രേറ്റിനെയും പ്രോസിക്യൂഷൻ സാക്ഷിയായി വിസ്തരിച്ചിരുന്നു.കേസിൽ പ്രോസിക്യൂഷൻ 24 സാക്ഷികള വിസ്തരിക്കുകയും 39 രേഖകളും പതിനൊന്ന് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. സംഭവ കാലം ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന കെ.പി.വിനോദ് കുമാർ യാണ് കേസന്വേഷണം നടത്തി കോടതി മുമ്പാകെ പ്രതിയുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്.പ്രതിയുടെ പേരിൽ പ്രായപൂർത്തി കാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരു പോക്സോ കേസും നിലവിലുണ്ടു്.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ആൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇ ലോഹിതാക്ഷൻ, അഡ്വക്കറ്റ് ആതിര ബാലൻ എന്നിവർ ഹാജരായി.പ്രോസിക്യൂട്ടറായി ചുമതലയേറ്റ് രണ്ട് വർഷത്തിനുള്ളിൽ കൊലപാതക കേസുകളിൽ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്ന പന്ത്രണ്ടാമത്തെ കൊലക്കേസാണിത്.

Read Previous

പളളിക്കര ഭഗവതി ക്ഷേത്ര സമീപത്തെ വി.വി.തമ്പായി അന്തരിച്ചു

Read Next

വധശ്രമ കേസിലെ പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73