The Times of North

Breaking News!

ഉമ്മൻചാണ്ടി മെമ്മോറിയൽ സോഷ്യൽ സർവീസ് ഗ്ലോബൽ സെന്റർ നിലവിൽ വന്നു.   ★  കണ്ടോത്ത് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു   ★  സീനിയർ ജേണലിസ്റ്റ്സ് ദേശീയസമ്മേളനം വിളംബരം നടത്തി   ★  ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽകരണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.   ★  കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്   ★  നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു   ★  മാളവികക്കും നിധീഷിനും കക്കാട്ട് പ്രവാസി അസോസിയേഷന്റെ ആദരവ്   ★  സ്കൂൾ സമയമാറ്റം; ‘എതിർപ്പുള്ളവരുമായി ചർച്ച നടത്തും’; മന്ത്രി വി ശിവൻകുട്ടി   ★  സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കാസർകോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  അഡ്വക്കേറ്റ് പി.കെ.ഷബീറിനെ അനുമോദിച്ചു

വേനൽച്ചൂട് കനക്കുന്നു: സംസ്ഥാനത്ത് ജോലി സമയം പുനക്രമീകരിച്ചു

സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം ഏപ്രിൽ 30 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി.

പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണമെന്ന് ലേബർ കമ്മിഷണർ ഡോ കെ വാസുകി അറിയിച്ചു.

ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി പരിശോധന ഉറപ്പാക്കുമെന്നും കമ്മിഷണർ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read Previous

ഗവർണർക്ക് നേരെ എസ്എഫ്ഐ കരിങ്കൊടി; വെല്ലുവിളിച്ച് ഗവർണർ

Read Next

ഔദ്യോഗിക വൃക്ഷവും പൂവും പക്ഷിയും മൃഗവും, കാസർഗോടിന് ദേശീയ പുരസ്‌കാരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73