The Times of North

Breaking News!

നീലേശ്വരം പൊലിസിന് പൊൻ തൂവൽ, പെട്രോള്‍ പമ്പിലെ കവർച്ച 48 മണിക്കൂറിൽ കുരുവി സജീവൻ അറസ്റ്റിൽ   ★  പേ വിഷബാധ, മഴക്കാല രോഗങ്ങൾ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു   ★  ടി.വി. മദനൻ കാസർഗോഡ് ജില്ലാ സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറി.   ★  പെട്രോള്‍ പമ്പിലെ കവർച്ച കുരുവി സജു പിടിയിൽ    ★  സുജീഷിനെ ചേർത്തുപിടിച്ച് ആണൂർ ഒരുമ സ്വയം സഹായ സംഘം   ★  അവിഹിതം ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി   ★  കുതിച്ചുയർന്ന് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ   ★  മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണത്തിന് ഊർജ്ജിത നടപടി; കാട്ടുപന്നികളുടെ സംഖ്യാ നിയന്ത്രണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം   ★  നീലേശ്വരം റോട്ടറിയുടെ പ്രസിഡണ്ടായി സി രാജീവൻ ചുമതലയേററു   ★  തൈക്കടപ്പുറം കൊട്രച്ചാലിൽ എംഡിഎം എയുമായി യുവാവ് അറസ്റ്റിൽ

ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ മയക്കുമരുന്നു കേസിൽ കുടുക്കിയ ആളെ കണ്ടെത്തി

“കൊച്ചി: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ കുടുക്കിയ വ്യാജ ലഹരിക്കേസിന്റെ പിന്നിലുള്ളയാളെ കണ്ടെത്തി. ഷീലയുടെ ബന്ധുവിന്റെ സുഹൃത്തായ തൃപ്പൂണിത്തുറ എരൂർ സ്വദേശി നാരായണ ദാസാണ് എക്സൈസിന് വ്യാജ വിവരം നൽകിയത്.കേസിൽ നാരായണ ദാസിനെ പ്രതിചേർത്തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇയാൾക്ക് അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്. വ്യാജവിവരം കൈമാറുന്നതും ലഹരിവസ്തുക്കൾ ഒളിപ്പിച്ച് നിരപരാധികളെ പിടിപ്പിക്കുന്നതും മയക്കുമരുന്ന് കൈവശംവയ്ക്കുന്നതിന് സമാനമായ കുറ്റമാണ്.വ്യാജലഹരിക്കേസിൽ 72 ദിവസമാണ് ഷീല ജയിലിൽ കിടന്നത്.സി.വി ബിൽഡിംഗിന് എതിർഭാഗത്ത് പ്രവർത്തിക്കുന്ന ഷീ സ്‌റ്റൈൽ ബ്യൂട്ടി പാർലർ ഉടമയാണ് ഷീല. ഇരിങ്ങാലക്കുട സർക്കിൾ ഓഫിസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ കെ. സതീശന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബാഗിൽ നിന്ന് മാരക മയക്കുമരുന്നായ സിന്തറ്റിക്ക് സ്റ്റാമ്പ് കണ്ടെത്തിയിരുന്നു.
വാട്‌സാപ്പ് കോളിലൂടെ ഷീലയുടെ പക്കൽ സ്റ്റാമ്പുണ്ടെന്ന് ഇരിങ്ങാലക്കുട എക്‌സൈസ് സി.ഐയ്ക്ക് വിവരം നൽകിയത് നാരായണ ദാസാണ്. സതീഷെന്നായിരുന്നു ഇയാൾ പരിചയപ്പെടുത്തിയത്. ഷീലയുടെ ബാഗിലോ വണ്ടിയിലോ സ്റ്റാമ്പുണ്ടാകുമെന്നും വൈകിട്ട് നാലരയ്ക്കുള്ളിൽ ചെന്നാൽ പിടിക്കാമെന്നുമായിരുന്നു പറഞ്ഞത്. സംഭവത്തിന് പിന്നിൽ അടുത്ത ബന്ധുവാണെന്ന സംശയമുണ്ടെന്ന് ഷീല പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷീല നിരപരാധിയാണെന്ന് കണ്ടെത്തിയിരുന്നു.”

Read Previous

ഓർമ്മ പുതുക്കൽ -ഫോട്ടോ അനാച്ഛാദനം ചെയ്തു

Read Next

കെ.എസ്.ഇ.ബി ജീവനക്കാരൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73