The Times of North

Breaking News!

നീലേശ്വരം പൊലിസിന് പൊൻ തൂവൽ, പെട്രോള്‍ പമ്പിലെ കവർച്ച 48 മണിക്കൂറിൽ കുരുവി സജീവൻ അറസ്റ്റിൽ   ★  പേ വിഷബാധ, മഴക്കാല രോഗങ്ങൾ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു   ★  ടി.വി. മദനൻ കാസർഗോഡ് ജില്ലാ സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറി.   ★  പെട്രോള്‍ പമ്പിലെ കവർച്ച കുരുവി സജു പിടിയിൽ    ★  സുജീഷിനെ ചേർത്തുപിടിച്ച് ആണൂർ ഒരുമ സ്വയം സഹായ സംഘം   ★  അവിഹിതം ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി   ★  കുതിച്ചുയർന്ന് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ   ★  മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണത്തിന് ഊർജ്ജിത നടപടി; കാട്ടുപന്നികളുടെ സംഖ്യാ നിയന്ത്രണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം   ★  നീലേശ്വരം റോട്ടറിയുടെ പ്രസിഡണ്ടായി സി രാജീവൻ ചുമതലയേററു   ★  തൈക്കടപ്പുറം കൊട്രച്ചാലിൽ എംഡിഎം എയുമായി യുവാവ് അറസ്റ്റിൽ

റിയാസ് മൗലവി വധകേസ് വിധി പറയുന്നത് മാർച്ച് 7ലേക്ക് മാറ്റി.

 

ചൂരിയിലെ മദ്‌റസാധ്യാപകന്‍ റിയാസ് മൗലവിയെ വെട്ടിക്കൊന്ന കേസില്‍ വിധി പറയുന്നത് കാസർകോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി മാർച്ച് 7ലേക്ക് മാറ്റി. ജഡ്ജിൻ്റെ അസൗകര്യം മൂലമാണ് വിധി പറയുന്നത് മാറ്റിയത്.2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് അതിക്രമിച്ച് കടന്ന് കൊലപ്പെടുത്തിയത്.
കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡയിലെ അജേഷ് എന്ന അപ്പു, നിതിന്‍ കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് പ്രതികള്‍. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴ് വര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്.

സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്ന എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തെളിവ് സഹിതം വ്യക്തമാക്കിയിരുന്നു. അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് റിയാസ് മൗലവി വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

90 ദിവസത്തിനകം തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലിസിനായിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ അന്വേഷണ സംഘം പ്രതികളെ പിടികൂടിയിരുന്നു. ഡി.എന്‍.എ പരിശോധന ഫലമടക്കം 50ലേറെ രേഖകള്‍ പൊലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിന്റെ വിചാരണ വേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 2019ലാണ് കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചത്.

Read Previous

ചോരകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു, വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; മാതാവിൻ്റെ മൊഴി

Read Next

‘സഹജീവനം സ്നേഹഗ്രാമം’ ഒന്നാംഘട്ടം നാടിനു സമർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73