The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ദേശാഭിമാനി ഓഫീസിൽ രമേശ് ചെന്നിത്തലയുടെ രഹസ്യം പറച്ചിൽ

രഹസ്യം പറയാൻ രമേശ് ചെന്നിത്തലക്ക് ദേശാഭിമാനി ഓഫീസ് ആയാലും പ്രശ്നമില്ല കാരണം കേരളത്തിൽ രണ്ടു തട്ടിലാണെങ്കിലും ദേശീയതലത്തിൽ കോൺഗ്രസും സിപിഎം ചങ്കോട് ചങ്കാണല്ലോ, കാസർകോട് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസിലേക്ക് ക്ഷണിച്ചതനുസരിച്ച് പത്തിലധികം കോൺഗ്രസ് നേതാക്കൾക്കൊപ്പം എത്തിയതായിരുന്നു രമേശ് ചെന്നിത്തല. ഇതിനിടയിൽ രഹസ്യഫോൺ വന്നപ്പോൾ ആൾകൂട്ടത്തിൽ നിന്നും വിട്ടുമാറി സംസാരിക്കാൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കയറിയത് ‘ദേശാഭിമാനി’ പത്രത്തിന്റെ കാസർകോട് ബ്യൂറോ ഓഫീസിൽ. ചെന്നിത്തലയ്കൊപ്പം എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, യു.ഡി.എഫ് നേതാക്കളായ കല്ലട്ര മാഹിൻ ഹാജി, കെ. നീലകണ്ഠൻ, പി.കെ. ഫൈസൽ തുടങ്ങിയവർ ഉണ്ടായിരുന്നു.

12മണിക്കായിരുന്നു പ്രസ് മീറ്റ് നിശ്ചയിച്ചത്. എന്നാൽ, കേന്ദ്ര പ്രതിരോധ മന്ത്രിരാജ് നാഥ് സിങ്ങിന്റെ താളിപടുപ്പ് മൈതാനിയിലെ പരിപാടി നിശ്ചയിച്ചതിലും ഏറെ വൈകി. ഈ സമയം പ്രസ് ക്ലബിന്റെ താഴെ ആൾകൂട്ടത്തിനിടയിൽ സംസാരിക്കുകയായിരുന്ന രമേശ് ചെന്നിത്തലക്ക് നിരവധി ​ഫോണുകൾ വന്നുകൊണ്ടിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ ഭാഷകൾ മാറിമാറിയായിരുന്നു സംസാരം. ഫോൺ​ കോളുടെയും ചുറ്റുമുള്ളവരുടെയും എണ്ണം വർധിച്ചതോടെ സ്വകാര്യത അന്വേഷിച്ച ചെന്നിത്തല കണ്ടത് മുന്നിലെ ‘ദേശാഭിമാനി’ ഓഫിസ്. അതിനകത്ത് പാർട്ട്ടൈം ഫോട്ടോഗ്രാഫർ രാജശേഖരൻ മാത്രമാണുണ്ടായത്.
അകത്ത് കയറിയ ചെന്നിത്തല രാജശേഖരനോട് വാതിലടക്കാൻ ആവശ്യപ്പെട്ടു. ഏറെ നേരം സംസാരിച്ച ശേഷം പുറത്തിറങ്ങിയ ചെന്നിത്തലയോട് ഇരുന്ന സ്ഥലത്തെ കുറിച്ച് ആരാഞ്ഞപ്പോൾ, ‘അതിനെന്താ’ എന്ന ചിരിയായിരുന്നു മറുപടി. പിന്നീട്, മുകളിലെ, പ്രസ് ക്ലബ് ഹാളിലേക്ക് കയറി. തുടർന്ന് ഇടത് പക്ഷത്തിനെതിരെ ആഞ്ഞടിക്കുന്ന മറുപടികളുമായി മീറ്റ് ദി പ്രസ്. മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണ് രമേശ് ചെന്നിത്തല. അടുത്ത ദിവസം അദ്ദേഹം പൂന ഫ്ലൈറ്റിൽ മഹാരാഷ്രടയിലേക്ക് പോകും. കോൺഗ്രസ് വിജയിച്ച തെലങ്കാനയുടെ തെരഞ്ഞെടുപ്പ് ചുമതലയും ചെന്നിത്തലക്കായിരുന്നു

Read Previous

ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ മൂന്ന് പേരെന്ന് വി കെ സനോജ്

Read Next

പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!