The Times of North

Breaking News!

ഉമ്മൻചാണ്ടി മെമ്മോറിയൽ സോഷ്യൽ സർവീസ് ഗ്ലോബൽ സെന്റർ നിലവിൽ വന്നു.   ★  കണ്ടോത്ത് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു   ★  സീനിയർ ജേണലിസ്റ്റ്സ് ദേശീയസമ്മേളനം വിളംബരം നടത്തി   ★  ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽകരണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.   ★  കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്   ★  നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു   ★  മാളവികക്കും നിധീഷിനും കക്കാട്ട് പ്രവാസി അസോസിയേഷന്റെ ആദരവ്   ★  സ്കൂൾ സമയമാറ്റം; ‘എതിർപ്പുള്ളവരുമായി ചർച്ച നടത്തും’; മന്ത്രി വി ശിവൻകുട്ടി   ★  സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കാസർകോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  അഡ്വക്കേറ്റ് പി.കെ.ഷബീറിനെ അനുമോദിച്ചു

നരസിംഹ റാവുവിനും ചരണ്‍ സിങ്ങിനും എം.എസ് സ്വാമിനാഥനും ഭാരതരത്‌ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൽഹി: മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിങിനും കോൺഗ്രസ് നേതാവ് നരസിംഹ റാവുവിനും ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥനും രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്‌സി’ലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു പേർക്കും മരണാനന്തര ബഹുമതിയായാണ് വിശിഷ്ടപദവി സമ്മാനിച്ചത്.ഇതോടെ ഇക്കുറി ആകെ അഞ്ചു പേർക്ക് ഭാരതരത്‌ന പ്രഖ്യാപിച്ചു. ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവും പിന്നാക്കസംവരണത്തിന്റെ ആദ്യപ്രയോക്താവുമായ ര്‍പ്പൂരി ഠാക്കൂറിനും മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാക്കളിലൊരാളായ എല്‍.കെ.അദ്വാനിക്കും നേരത്തെ ഭാരത രത്‌ന സമ്മാനിച്ചത്.

ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായ ചരൺ സിങ് കര്‍ഷകര്‍ക്ക് വേണ്ടി രാഷ്ട്രീയമായ ഇടപെടല്‍ നടത്തിയ നേതാവാണ്. കാർഷിക പ്രതിസന്ധിയും രാജ്യത്തിന്റെ പട്ടിണിയും അകറ്റുന്നതിന് കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ശാസ്ത്രജ്ഞനാണ് എം എസ് സ്വാമിനാഥൻ. ഭാരതരത്ന ലഭിക്കുന്ന ആദ്യ മലയാളി കൂടിയാണ് അദ്ദേഹം. ഇന്ത്യയുടെ ഒമ്പതാം പ്രധാനമന്ത്രിയായ നരസിംഹ റാവുവാണ് രാജ്യത്ത് നവലിബറൽ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് മുൻകൈ എടുത്തത്.

Read Previous

ഗവേഷണങ്ങള്‍ മനുഷ്യന്റെ ബ്രൈറ്റ് ഫ്യൂച്ചറിനൊപ്പം ലോകത്തിന്റെ ഗ്രീന്‍ ഫ്യൂച്ചര്‍ കൂടി ലക്ഷ്യമിട്ടതാവണം : മുഖ്യമന്ത്രി

Read Next

മഞ്ചേരി നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73