The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

പെരിയ കേസ് വിധി പരിശോധിച്ച് തുടർ നടപടി:സിപി എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ

കാസർകോട്‌: പെരിയയിൽ കൊലപാതകം നടന്നപ്പോഴും, പിന്നീട്‌ സിബിഐ കേസ്‌ അന്വേഷണം ഏറ്റെടുത്തപ്പോഴും സിപിഐ എമ്മിനെതിരെ വലിയ തോതിലുള്ള പ്രചാരണമാണ്‌ കോൺഗ്രസ്സും മറ്റ് വലതുപക്ഷ ശക്തികളുമെല്ലാം നടത്തിയത്‌. സത്യത്തിന് നിരക്കാത്ത ആരോപണങ്ങളുടെ ശക്തമായ പെരുംമഴയാണ് അന്ന്‌ സൃഷ്ടിച്ചെടുത്തത്. ഈ സംഭവത്തില്‍ പാര്‍ടിക്ക് യാതൊരു പങ്കുമില്ലെന്ന്‌ അന്നുതന്നെ വ്യക്തമാക്കിയതാണ്. എന്നാൽ കേസ്‌ സിബിഐ ഏറ്റെടുത്ത ശേഷം രാഷ്ട്രീയ പ്രേരിതമായി കെ വി കുഞ്ഞിരാമനടക്കമുള്ള നേതാക്കളെ പ്രതി ചേര്‍ത്തപ്പോഴാണ്, ഈ കേസ് രാഷ്ട്രീയ പ്രേരിതമാണ്‌ എന്ന നിലപാടിൽ, പാർടി ഈ കേസിൽ നിയമവഴി തേടിയത്‌. കോൺഗ്രസുകാരും മറ്റും പറയുന്ന കാര്യങ്ങള്‍ ബഹുമാനപ്പെട്ട സിബിഐ കോടതി മുഖവിലക്കെടുത്തില്ല എന്നതാണ്‌ വിധിയിലൂടെ പ്രാഥമികമായി വ്യക്തമാകുന്നത്. സിപിഐ എം നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐയുടെയും വലതുപക്ഷ ശക്തികളുടെയും ആരോപണം കോടതിവിധിയോടെ പാളിപ്പോയി. കെ വി കുഞ്ഞിരാമനടക്കമുള്ള നേതാക്കള്‍ക്ക് ഉടന്‍ ജാമ്യം ലഭിച്ചത്‌ അതിനാലാണ്‌.
സംഭവത്തിന്റെ തുടക്കം മുതലേ, പാര്‍ടിക്ക് ഇതില്‍ പങ്കില്ല എന്ന നിലപാട് ശരിവെക്കുകയാണ് കോടതിവിധിയിൽ. എന്നിട്ടും ഈ കേസ്‌, പാർടിയുടെ തലയില്‍ കെട്ടിവക്കാനുള്ള കുത്സിത ശ്രമമാണ്‌ രാഷ്ട്രീയ ദുഷ്ടലാക്കോടെ കോൺഗ്രസുകാർ ഇപ്പോഴും നടത്തുന്നത്‌. അതിന്റെ പേരിൽ നേതൃത്വത്തെയാകെ കളങ്കിതപ്പെടുത്തി താറടിച്ച്‌ കാട്ടാൻ ശ്രമിക്കുന്നത്‌ അംഗീകരിക്കില്ല. ശിക്ഷാവിധി വിശദമായി പഠിച്ചശേഷം, തുടർ നിയമനടപടികൾ പാർടി സ്വീകരിക്കുമെന്നും എം വി ബാലകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു.

Read Previous

കാസർകോട് എരിഞ്ഞിപ്പുഴയിൽ 17 കാരൻ മുങ്ങി മരിച്ചു രണ്ട് കുട്ടികളെ കാണാതായി

Read Next

മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ നീലേശ്വരത്ത് സർവ്വകക്ഷി അനുശോചനം 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73