The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

നീലേശ്വരം യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്നും കോഴ്സുകൾ മാറ്റാൻ നീക്കം

വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിതമായതാണ് കണ്ണൂർ സർവകലാശാല. മൂന്ന് ജില്ലകളിലായി ക്യാമ്പസുകൾ സ്ഥാപിച്ചു, അവിടെ ഉന്നത വിദ്യാഭ്യാസത്തിനു അവസരം ഒരുക്കിയാണ് സർവകലാശാല തങ്ങളുടെ സ്ഥാപിത ലക്ഷ്യം നിറവേറ്റുന്നത്. പൊതുവിൽ പിന്നോക്കാവസ്ഥയിലുള്ള കാസർകോടിന്റെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് 2008 ൽ നീലേശ്വരത്തിനടുത്തുള്ള പാലാത്തടത്ത് സർവകലാശാല ഒരു ക്യാമ്പസ്‌ ആരംഭിക്കുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ വില്ലേജ് ക്യാമ്പസ്‌ എന്ന സവിശേഷതയും പ്രസ്തുത ക്യാമ്പസ്സിനുണ്ട്. അഞ്ചു കോഴ്‌സുകളാണ് ക്യാമ്പസ്സിന്റെ ആരംഭ ഘട്ടത്തിൽ ഇവിടെ ഉണ്ടായിരുന്നത്. മലയാളം, ഹിന്ദി, മോളിക്യൂലാർ ബയോളജി വിഷയങ്ങളുടെ പഠനവകുപ്പുകളും ഐ ടി, എം ബി എ വിഭാഗങ്ങളുടെ സെന്ററുകളും ഇവിടെ ഉണ്ടായിരുന്നു. സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന തദ്ദേശീയരായ വിദ്യാർത്ഥികളുടെ അടക്കം ആശ്രയം ആയിരുന്നു ഈ കലാലയം. എന്നാൽ നാളുകൾ പിന്നിട്ടപ്പോൾ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ എം സി എ സെന്ററിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുകയും ഒടുവിൽ അത് അടച്ച് പൂട്ടേണ്ടിയും വന്നു. അതിന് പകരമായി കോഴ്സുകൾ അനുവദിക്കപ്പെടുകയോ പ്രസ്തുത കോഴ്സ് പുനരുജ്ജീവിപ്പിക്കുവാനുള്ള ശ്രമമോ സർവകലാശാല ചെയ്തതുമില്ല. 2 വർഷം മുൻപ് അവിടെ മറ്റൊരു കോഴ്‌സായ എം എസ് സി മോളിക്യൂലാർ ബയോളജി കണ്ണൂർ, പാലയാട് ക്യാമ്പസ്സിലേക്ക് മാറ്റി ശാസ്ത്ര വിഷയങ്ങളുടെ ഏകീകരണം ആണ് കാരണമായി പറഞ്ഞത്,മറ്റു പല ശാസ്ത്ര കോഴ്സുകളും മറ്റു ക്യാമ്പസുകളിൽ നിലനിൽക്കുന്നുമുണ്ട്.ഇപ്പോൾ മലയാളം , ഹിന്ദി ഡിപ്പാർട്ട്മെന്റുകൾ മാറ്റാൻ ആണ് ആലോചനയാണ് നടക്കുന്നത് ഇതിന്റെ ഭാഗമായി 9 ന് യൂണിവേഴ്സിറ്റിയിൽ യോഗം വിളിച്ചിരിക്കുകയാണ്,പ്രസ്തുത കോഴ്സ് കൂടി ഇല്ലാതാകുന്നതോടെ ക്യാമ്പസ്‌ തന്നെ ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകും. അനേകം ക്ലാസ്സ്‌ മുറികളും മറ്റു സൗകര്യങ്ങളും അനാഥമാകും. സർവകലാശാല കാസറഗോഡ് ജില്ലയിൽ നിന്നും കോഴ്സുകൂടി മറ്റൊരിടത്തേക്ക് പറിച്ചു നടുന്നതോടെ ഇവിടുത്തെ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌നങ്ങൾ കരിഞ്ഞു പോകും. ഈ കോഴ്സ് ഇവിടെ തന്നെ നിലനിർത്തി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും പുതിയ കോഴ്സുകൾ അനുവതിക്കുകയുമാണ് വേണ്ടത് അല്ലാത്ത പക്ഷം രാജ്യത്തെ ആദ്യത്തെ വില്ലേജ് ക്യാമ്പസ്‌ അകാല ചരമം പ്രാപിക്കുന്ന അവസ്ഥ ഉണ്ടാകും.

കോഴ്സുകൾ മാറ്റാനുള്ള നീക്കം സർവകലാശാല ഉപേക്ഷിക്കണമെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക്‌ കമ്മിറ്റി മുന്നറിയിപ്പ് നൽകി

Read Previous

സൗത്ത് ഇന്ത്യൻ ലെവൽ ഓപ്പൺ കരാട്ടേ ചാമ്പ്യൻഷിപ്പിൽ കുമ്പളപ്പള്ളി എ യു പി എസി ന് ഉജ്ജ്വല വിജയം.

Read Next

കേരളത്തിലും സ്വകാര്യ ട്രെയിൻ സർവീസ് ആരംഭിക്കുന്നു;ആദ്യ യാത്ര ജൂണിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73