The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

എൽ.ഡി.എഫിൽ ലോക്‌സഭാ സീറ്റ് ധാരണയായി: സി.പി.എം 15 ഇടത്ത്, നാലിടത്ത് സിപിഐ, കേരള കോൺഗ്രസ് എമ്മിന് ഒരു സീറ്റ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ ധാരണയായി. 15 സീറ്റുകളില്‍ സിപിഐഎമ്മും നാലിടത്ത് സിപിഐയും മത്സരിക്കും. യുഡിഎഫ് വിട്ടുവന്ന കേരള കോണ്‍ഗ്രസ് എമ്മിന് കോട്ടയം സീറ്റ് നല്‍കാനാണ് ധാരണ. ശനിയാഴ്ച വൈകുന്നേരം ചേരുന്ന മുന്നണി നേതൃയോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

മുന്നണിയിലെ പ്രധാന പാര്‍ട്ടികളുമായി ആശയവിനിമയം നടത്തിയശേഷമാണ് സീറ്റ് വിഭജനം സംബന്ധിച്ച് എല്‍ഡിഎഫ് നേതൃത്വം ധാരണയിലെത്തിയത്. മുന്നണിയിലെ പുതുമുഖമായ കേരളാ കോണ്‍ഗ്രസ് എം, സിറ്റിങ്ങ് സീറ്റായ കോട്ടയത്തിന് പുറമേ പത്തനംതിട്ട സീറ്റ് കൂടി ആവശ്യപ്പെട്ടിരുന്നു. കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ പൂര്‍ണ സമ്മതമാണെന്ന് നേതൃത്വം അറിയിച്ചു. എന്നാല്‍ രണ്ടാമതൊരു സീറ്റ് കൂടി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാക്കി. സിപിഐഎം നിര്‍ദേശത്തിന് വഴങ്ങിയ കേരളാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യത്തില്‍ നിന്ന് തല്‍ക്കാലം പിന്മാറി.

കഴിഞ്ഞ തവണത്തേത് പോലെ സിപിഐ ഇത്തവണയും നാല് സീറ്റില്‍ മത്സരിക്കും. ബാക്കിയുള്ള 15 സീറ്റില്‍ സിപിഐഎം മത്സരിക്കാനാണ് ധാരണ. ഈ മാസം 10ന് ചേരുന്ന മുന്നണി നേതൃയോഗത്തില്‍ അന്തിമ തീരുമാനമാകും. ലോക്‌സഭാ സീറ്റില്‍ മോഹമുള്ള ആര്‍ജെഡി ആവശ്യം ഉന്നയിക്കാന്‍ തയ്യാറായി ഇരിക്കുകയാണെങ്കിലും പരിഗണിക്കില്ല. സീറ്റ് വിഭജനത്തില്‍ ധാരണയായതോടെ ശനിയാഴ്ച മുതല്‍ തുടങ്ങുന്ന സിപിഐഎം, സിപിഐ നേതൃയോഗങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കും.

Read Previous

മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു

Read Next

ഡോ.വന്ദനദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73