The Times of North

Breaking News!

ടാറ്റാ സുമോയിൽ കടത്തിയ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും പിഴയും   ★  ആദരാഞ്ജലികൾ അർപ്പിച്ചു   ★  ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖരന്റെ വികസിത് കേരള കൺവെൻഷൻ ചൊവ്വാഴ്ച കാസർകോട്ട്   ★  ആടിയും പാടിയും വായനാ കളരി   ★  സുനിത ബാബുവിന് സുവർണ്ണ നേട്ടം   ★  ജലവിതരണം തടസ്സപെടും   ★  ഒരു കോടി രൂപ സംഭാവന നൽകിയ വൈരാഗ്യം: വയോധികനെ ആറംഗ സംഘം കുത്തിപരിക്കേൽപ്പിച്ചു   ★  ഹൊസ്ദുർഗിൽ വൻ മയക്കുമരുന്ന് വേട്ട എംഡിഎംഎയും കഞ്ചാവും പിടികൂടി   ★  അമ്മ ഓടിച്ച സ്കൂട്ടി മറിഞ്ഞു മൂന്നര വയസ്സുകാരി മരണപ്പെട്ടു: അമ്മയ്ക്കും വലിയമ്മക്കും പരിക്ക്   ★  ഉദുമ തെക്കേക്കരയിലെ മാധവി അന്തരിച്ചു.

പെൺകുട്ടിയുടെയും യുവാവിന്‍റെയും മരണം പോലീസിനെതിരെഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കാസർകോട്: പൈവളിഗെയിലെ പെൺകുട്ടിയുടെയും യുവാവിന്‍റെയും മരണത്തിൽ
പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഇരുവരെയും കാണാതായതിനെ തുടർന്ന് പൊലീസ് സ്വീകരിച്ച നടപടിയിൽ വീഴ്ച്ച സംഭവിച്ചതായി ഹൈക്കോടതി നിരീക്ഷിച്ചു.അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഡയറിയുമായി നാളെ ഹാജരാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഒരു വിഐപിയുടെ മകള്‍ ആയിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ കാണിക്കുമോയെന്നാണ് ഹൈക്കോടതി ചോദിച്ചത്.
നിയമത്തിനു മുമ്പില്‍ വിവിഐപിയും തെരുവില്‍ താമസിക്കുന്നവരും തുല്യരാണ്. പെണ്‍കുട്ടിയുടെ അമ്മയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
അതേസമയം ഇരുവരുടെയും ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് പൊലീസിന് വ്യക്തയില്ല. ഇരുവരുടെയും മൊബൈൽ ഫോണുകൾ സൈബർ വിഭാഗത്തിന് കൈമാറിയിട്ടുണ്ട് . മരിച്ച പ്രദീപിനെതിരെ പെൺകുട്ടി പഠിച്ച സ്‌കൂളിലെ അധ്യാപകർ രണ്ട് വർഷം മുമ്പ് ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു.
അന്ന് തുടർനടപടി ഉണ്ടായില്ലെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. ഫെബ്രുവരി 12-നാണ് പൈവളിഗയിൽ നിന്ന് പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും കാണാതായത്. ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തി. പൈവളിഗയിലെ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് 200 മീറ്റർ മാത്രം അകലെ മണ്ടെക്കാപ്പ് ഗ്രൗണ്ടിനടുത്തുള്ള അക്കേഷ്യ മരത്തിലായിരുന്നു മൃതദേഹം.

Read Previous

കണ്ണൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Read Next

കോൺഗ്രസിന്റെ അവകാശ പത്രികയിൽ സർക്കാർ ഉടൻ തീരുമാനമെടുക്കണം: അർജുനൻ തായലങ്ങാടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73