The Times of North

Breaking News!

പയ്യന്നൂരിൽ വൻ ലഹരി വേട്ട; 160 ഗ്രാം എം ഡി എം എ യുമായി മൂന്നുപേർ പിടിയിൽ   ★  ഉത്സവാന്തരീക്ഷത്തിൽ സ്കൂൾ വാർഷികാഘോഷം നടന്നു   ★  കണ്ടോത്ത് ക്ഷേത്രത്തിന് സമീപത്തെ ടാക്സി ഡ്രൈവർ കുണ്ടത്തിൽ ബാബു അന്തരിച്ചു   ★  ബസ്സിൽ നിന്നും നാടൻ തോക്കിന്റെ തിരകൾ പിടികൂടി   ★  റൂറൽ ഫുട്‌ബോൾ അസോസിയേഷൻ കേരള: എം എം ഗംഗാധരൻ ജനറൽ സെക്രട്ടറി   ★  ഉദിനൂർ ബാലഗോപാലൻ മാസ്റ്ററെ അനുമോദിച്ചു   ★  ഫോണുകൾക്കും ലാപ്പുകൾക്കും ടാബുകൾക്കും മുന്നിൽ അടയിരിക്കേണ്ടതല്ല അവധിക്കാലം   ★  മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ   ★  കുറുന്തിൽ കൃഷ്ണൻ മാധ്യമ പുരസ്കാരം ടി.ഭരതന്   ★  46 കാരന്റെ ജനനേന്ദ്രിയത്തിൽ കുടുങ്ങിയനട്ട് അഗ്നി രക്ഷാ സേന സാഹസീകമായി മുറിച്ചു മാറ്റി

ദളിത് വിരുദ്ധ പരാമർശം, സന്തോഷ് ഏച്ചിക്കാനത്തിനെതിരായ കേസ് ഹൈക്കോടതി ഒത്തുതീർപ്പാക്കി

ദളിത് വിരുദ്ധ പരാമർശം നടത്തി എന്നാരോപിച്ച് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരായ കേസ് ഹൈക്കോടതി ഒത്തുതീർപ്പാക്കി. 2018 ൽ കോഴിക്കോട് നടന്ന സാഹിത്യോത്സവത്തിൽ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന പുസ്തകത്തെ കുറിച്ച് എഴുത്തുകാരൻ ഉണ്ണി ആറുമായി നടത്തിയ സംഭാഷണത്തിനിടയിൽ സന്തോഷ് ഏച്ചിക്കാനം പന്തിഭോജനം എന്ന കഥയെ കുറിച്ചുള്ള ചർച്ചയിൽ ദളിത് വിരുദ്ധ പരാമർശം നടത്തി എന്ന് ആരോപിച്ച് ബാലകൃഷ്ണൻ ഏച്ചിക്കാനം നൽകിയ പരാതിയിലാണ് സന്തോഷിനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തത്. ഈ കേസ് ഹൈക്കോടതിയിൽ നടക്കുന്നതിനിടയിൽ പ്രശ്നം ഒത്തുതീർപ്പാക്കിയതായി സന്തോഷ് ഹൈക്കോടതിയെ അറിയിച്ചു. സന്തോഷിന്റെ വാദം പരാതിക്കാരനും അംഗീകരിച്ചതോടെയാണ് കോടതി കേസ് ഒത്തുതീർപ്പാക്കിയതായി പ്രഖ്യാപിച്ചത്. പന്തിഭോജനം കഥയിൽ പറയുന്നതുപോലെ ചില ദളിതർ വലിയ നിലയിൽ എത്തിയാൽ സവർണ്ണ മേധാവിത്വം കാണിക്കുന്നു എന്നായിരുന്നു സന്തോഷ് നടത്തിയ പരാമർശം. സന്തോഷിന്റെ വാക്കുകൾ തന്റെ സമുദായമായ മാവിൻ സമുദായത്തെ അധിക്ഷേപിക്കുന്നതായിരുന്നു എന്നാണ് ബാലകൃഷ്ണൻ പരാതിയിൽ പറഞ്ഞിരുന്നത്.

Read Previous

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകള്‍

Read Next

സ്വത്ത് നൽകിയത് കുറഞ്ഞതിന് പിതാവിനെയും സഹോദരന്റെ ഭാര്യയെയും കുട്ടിയെയും അക്രമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73