The Times of North

Breaking News!

നീലേശ്വരം പൊലിസിന് പൊൻ തൂവൽ, പെട്രോള്‍ പമ്പിലെ കവർച്ച 48 മണിക്കൂറിൽ കുരുവി സജീവൻ അറസ്റ്റിൽ   ★  പേ വിഷബാധ, മഴക്കാല രോഗങ്ങൾ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു   ★  ടി.വി. മദനൻ കാസർഗോഡ് ജില്ലാ സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറി.   ★  പെട്രോള്‍ പമ്പിലെ കവർച്ച കുരുവി സജു പിടിയിൽ    ★  സുജീഷിനെ ചേർത്തുപിടിച്ച് ആണൂർ ഒരുമ സ്വയം സഹായ സംഘം   ★  അവിഹിതം ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി   ★  കുതിച്ചുയർന്ന് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ   ★  മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണത്തിന് ഊർജ്ജിത നടപടി; കാട്ടുപന്നികളുടെ സംഖ്യാ നിയന്ത്രണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം   ★  നീലേശ്വരം റോട്ടറിയുടെ പ്രസിഡണ്ടായി സി രാജീവൻ ചുമതലയേററു   ★  തൈക്കടപ്പുറം കൊട്രച്ചാലിൽ എംഡിഎം എയുമായി യുവാവ് അറസ്റ്റിൽ

പൂട്ടിയിട്ട വീട്ടിൽ നിന്നും പട്ടാപ്പകൽ സ്വർണാഭരണങ്ങൾ കവർന്നു

മാത്തിൽ വടശ്ശേരിമുക്കിലെ പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം ഓട്ടോ ടാക്സി ഡ്രൈവറ് കെ.സതീശന്റെ (51) വീട്ടിൽ നിന്നും നാലേകാൽ പവന്റെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇന്നലെ രാവിലെ 11.30 മണിക്കും ഒന്നേമുക്കാലിനുമിടയിലാണ് സംഭവം.

രാവിലെ ഓട്ടോയുമായി സതീശന്‍ ജോലിക്കായി പോയിരുന്നു. സതീശന്റെ ഭാര്യ മകളേയും കൂട്ടി പയ്യന്നൂരിലേക്കും പോയിരുന്നു. വീടുപൂട്ടി താക്കോല്‍ പതിവുപൊലെ വരാന്തയിലെ ചവിട്ടിയുടെ അടിയില്‍ സൂക്ഷിച്ചാണ് അമ്മയും മകളും വീട്ടിൽ നിന്നും പോയത്. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പരാതിക്കാരൻ വീട്ടിലെത്തിയപ്പോള്‍ ചവിട്ടിക്കടിയില്‍ വെക്കാറുള്ള താക്കോല്‍ വാതിലിനരികില്‍ കിടക്കുന്നതാണ് കണ്ടത്. പരിശോധിച്ചപ്പോൾ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന താലിമാല, വള, കൈച്ചെയിന്‍, മൂന്ന് മോതിരങ്ങള്‍ എന്നിവ ഉൾപ്പെടെ നാലേകാൽ പവൻ മോഷണം പോയിരുന്നു. തുടർന്ന് പെരിങ്ങോം പോലീസിൽ പരാതി നൽകി. സമീപത്തെ വീടുകളിലെ നിരീക്ഷണ കാമറദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ട് നാടോടി സ്ത്രീകളുടെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. തുടര്‍ന്ന് മാത്തിലില്‍നിന്നും പിടികൂടിയ നാടോടി സ്ത്രീകളെ പോലീസ് വിശദമായി ചോദ്യം ചെയ്തിട്ടും സ്വർണ്ണാഭരണങ്ങൾ കണ്ടെത്താനായില്ല.

Read Previous

താലിമാല പൊട്ടിച്ചു, മുഖത്തടിച്ചു, സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും

Read Next

മദ്യനയ അഴിമതി കേസ്; അറസ്റ്റിന് എതിരായ ഹര്‍ജി പിന്‍വലിച്ച് അരവിന്ദ് കെജ്രിവാള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73