The Times of North

Breaking News!

ബാസ്ക്കറ്റ്ബോൾ പരിശീലനം മൂന്നാം സീസണിലേക്ക്   ★  ഓർമ്മകൾ പങ്കുവെച്ച് ഗുരുനാഥന്മാർ പഴയ വിദ്യാലയ തിരുമുറ്റത്ത് വീണ്ടും ഒത്തു ചേർന്നു   ★  വായനാവസന്തത്തിന് പാലക്കുന്ന് പാഠശാലയിൽ തുടക്കം   ★  പയ്യന്നൂരിൽ വൻ ലഹരി വേട്ട; 160 ഗ്രാം എം ഡി എം എ യുമായി മൂന്നുപേർ പിടിയിൽ   ★  ഉത്സവാന്തരീക്ഷത്തിൽ സ്കൂൾ വാർഷികാഘോഷം നടന്നു   ★  കണ്ടോത്ത് ക്ഷേത്രത്തിന് സമീപത്തെ ടാക്സി ഡ്രൈവർ കുണ്ടത്തിൽ ബാബു അന്തരിച്ചു   ★  ബസ്സിൽ നിന്നും നാടൻ തോക്കിന്റെ തിരകൾ പിടികൂടി   ★  റൂറൽ ഫുട്‌ബോൾ അസോസിയേഷൻ കേരള: എം എം ഗംഗാധരൻ ജനറൽ സെക്രട്ടറി   ★  ഉദിനൂർ ബാലഗോപാലൻ മാസ്റ്ററെ അനുമോദിച്ചു   ★  ഫോണുകൾക്കും ലാപ്പുകൾക്കും ടാബുകൾക്കും മുന്നിൽ അടയിരിക്കേണ്ടതല്ല അവധിക്കാലം

പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ അന്തരിച്ചു.

കരിവെള്ളൂർ: പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ ചെമ്പൂക്കാവ് ധന്യശ്രീയിൽ പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ(96) അന്തരിച്ചു. എറണാകുളത്തെ സാന്ത്വന പരിചരണകേന്ദ്രത്തിൽ ബുധനാഴ്ച പുലർച്ചെ 1.15 -നായിരുന്നു അന്ത്യം.

വിദ്യാഭ്യാസ വിദഗ്ധൻകൂടിയായിരുന്ന അദ്ദേഹം എം.ആർ.സി. എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളിലൊരാളായ എം.ആർ. ചന്ദ്രശേഖരൻ കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ.യുടെ സ്ഥാപക നേതാക്കളിലൊരാളാണ്.

മാധ്യമപ്രവർത്തകനായാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തിൽ ആരംഭിച്ച നവജീവൻ മാസികയുടെ എഡിറ്ററായിരുന്നു. മാതൃഭൂമിയിൽ സബ് എഡിറ്ററായും സേവനമനുഷ്ഠിച്ചു

 

മലയാളനോവൽ ഇന്നും ഇന്നലെയും’ എന്ന പുസ്തകത്തിന് 2010-ൽ കേരള സാഹിത്യ അക്കാദമിയുടെ നിരൂപണ ഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ചു. വിവർത്തനത്തിന് എം.എൻ. സത്യാർഥി പുരസ്കാരവും നേടി.

 

കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രം, എന്റെ ജീവിതകഥയിലെ എൻ.വി. പർവ്വം, കമ്യൂണിസം ചില തിരുത്തലുകൾ, ഉഴുതുമറിച്ച പുതുമണ്ണ്, ജോസഫ് മുണ്ടശ്ശേരി: വിമർശനത്തിന്റെ പ്രതാപകാലം, ഗ്രന്ഥപൂജ, ലഘുനിരൂപണങ്ങൾ, ഗോപുരം, സത്യവും കവിതയും, നിരൂപകന്റെ രാജ്യഭാരം തുടങ്ങി നിരവധി പുസ്തകങ്ങളെഴുതി. നിരൂപണത്തിൽ അൻപതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.

സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ-നിർവാഹക സമിതി അംഗമായിരുന്നു. കാലിക്കറ്റ് സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ്, മലയാളം സർവകലാശാല അക്കാദമിക് കൗൺസിൽ എന്നിവയിലും പ്രവർത്തിച്ചു. കൊടകര നാഷണൽ ഹൈസ്കൂളിലും കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലും പയ്യന്നൂർ കോളേജിലും അധ്യാപകനായിരുന്നു.

ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: റാം കുമാർ, പ്രിയ. മരുമക്കൾ: ശങ്കർ, ധന്യ.

Read Previous

സ്കൂട്ടിയിൽ ബസിടിച്ച് യുവതിക്ക് പരിക്ക് 

Read Next

കാര്യംകോട് ദേശീയപാതയിൽ വാഹനാപകടത്തിൽപ്പെട്ട യുവാവ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73