The Times of North

Breaking News!

ഡയറ്റ് ലക്ച്ചറർ പ്രൊമോഷൻ പരീക്ഷയിൽ ഡോ. അനുപമ ബാലകൃഷ്ണന് ഒന്നാം റാങ്ക്   ★  കുപ്രസിദ്ധമോഷ്ടാവ് തീവെട്ടി ബാബു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും തടവു ചാടി   ★  പുലയനടുക്കം സുബ്രമണ്യ കോവിലിൽ നവരാത്രി മഹോത്സവപരിപാടികൾ സെപ്തംബർ 30മുതൽ ഒക്ടോബർ 2വരെ    ★  കാസർഗോഡ് ജില്ലയിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി സൗജന്യ സ്കിൽ ട്രെയിനിംഗ് കോഴ്സ്!   ★  സുരേഷ് ഗോപിയുടെ പ്രസ്താവന പ്രതിഷേധാർഹം, എയിംസ് കാസർകോട്ട് തന്നെ സ്ഥാപിക്കണം : നാഷണൽ ലീഗ്   ★  ബേക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു   ★  കെസിസിപിഎൽ തലയടുക്കത്ത് പെട്രോൾ പമ്പിന്റെ ഉദ്ഘാടനം നാളെ   ★  സഭിനേഷ് സ്മാരക അഖിലകേരള പുരുഷ വനിത കമ്പവലി 18 ന് ബങ്കളത്ത്   ★  കാലിക്കടവ് ദേശിയ പാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഗതാഗതം തടസപ്പെട്ടു   ★  കുന്നിയൂർ നാണാട്ട് നാരായണൻ നായർ അന്തരിച്ചു

ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച സിപിഐഎം നേതാവ് ഇ പി ജയരാജൻ; വെളിപ്പെടുത്തലുമായി ശോഭാ സുരേന്ദ്രൻ

എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ ​ഗുരുതര വെളിപ്പെപ്പെടുത്തലുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയത് ഇപി ജയരാജൻ തന്നെയാണെന്നാണ് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ. വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ സുരേന്ദ്രൻ ഹാജരാക്കി. ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. പിന്നെ എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇ പി ജയരാജന്റെ മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യം ബന്ധപ്പെട്ടത്. നോട്ട് മൈ നമ്പർ എന്ന് ഇപി ജയരാജന്റെ മകൻ വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ തെളിവുകൾ ഹാജരാക്കി വ്യക്തമാക്കി. പിന്നീട് ഇപി പിൻമാറിയത് എന്തുകൊണ്ടാണെന്ന് പിണറായിക്ക് അറിയാമെന്നും ശോഭ ആരോപിച്ചു. ഇപിയും ഭാര്യയും ജീവിച്ചിരിക്കണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഇപിയുമായുള്ള ദില്ലി ചർച്ചക്ക് തനിക്ക് ടിക്കറ്റ് അയച്ചു തന്നത് നന്ദകുമാർ ആണെന്നും കൊച്ചി -കോയമ്പത്തൂർ, കോയമ്പത്തൂർ -ദില്ലി ടിക്കറ്റ് ആണ് അയച്ചതെന്ന് പറഞ്ഞ ശോഭ സുരേന്ദ്രൻ, നന്ദകുമാർ വാട്സപ്പിൽ അയച്ച ടിക്കറ്റും ഹാജരാക്കി.

Read Previous

വോട്ടെടുപ്പിന് കാസര്‍കോട് പൂര്‍ണ്ണ സജ്ജം; ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍

Read Next

നീലേശ്വരം പാലത്തിനടുത്ത് ദേശീയപാത നവീകരണത്തിനിടയിൽ മണ്ണിടിഞ്ഞു ഗതാഗതം താറുമാറായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73