The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ഡോക്ടർ ടി വി പത്മനാഭനെ മർദ്ദിച്ച എ എസ് ഐക്ക് തടവും പിഴയും

കാഞ്ഞങ്ങാട്ടെ ശിശുരോഗ വിദഗ്ധൻ ഡോക്ടർ ടി വി പത്മനാഭനെ മലബാർ എക്സ്പ്രസിൽ വെച്ച് മർദ്ദിച്ച എ എസ്ഐക്ക് കോടതി പിരിയും വരെ തടവും 5000 രൂപ പിഴയും.
വടകര എഎസ്ഐ ആയിരുന്ന ടിവി രാമകൃഷ്ണനെയാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ബിനീഷ് തടവും പിഴയും വിധിച്ചത്. പിഴയടക്കുന്ന തുക ഡോക്ടർക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി നിർദ്ദേശിച്ചു. ഇതേ സംഭവത്തിൽ ഡോക്ടർക്കെതിരെ വടകര പോലീസ് എടുത്ത കേസിൽ കുറ്റക്കാരനല്ലെന്ന്കണ്ട ഡോ. പത്മനാഭനെ കോടതി വെറുതെ വിട്ടു.2018ലാണ് കേസ് നാസ്പദമായ സംഭവം നടന്നത്. തൃശ്ശൂരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മലബാർ എക്സ്പ്രസ്സിൽ നാട്ടിലേക്ക് വരികയായിരുന്ന ഡോക്ടർ മുകളിലെ ബർത്തിൽ ഉറങ്ങുകയായിരുന്നു. താഴത്തെ സീറ്റിൽ ഉച്ചത്തിൽ സംസാരിക്കുന്ന ആളോട് മെല്ലെ സംസാരിക്കാൻ പറഞ്ഞതാണ് വാക്കേറ്റത്തിലും മർദ്ദനത്തിലും കലാശിച്ചത്. മർദ്ദനത്തിൽ ഡോക്ടറുടെ പല്ല് ഇളകുകയും മൂക്കിൽ നിന്ന് രക്തം വരികയും ചെയ്തു. മർദ്ദിച്ചയാൾ വടകര സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഡോക്ടർ പോലീസിനെ വിളിച്ചു വരുത്തി. പോലീസ് രണ്ടുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർക്കെതിരെ മാത്രം കേസെടുത്തു. പിന്നീട് സംഭവത്തിൽ ഐ എം എ ഇടപെട്ടതോടെയാണ് എ എസ് ഐക്കെതിരെയും കേസെടുക്കാൻ പോലീസ് തയ്യാറായത്. അഞ്ചുവർഷം നടത്തിയ നിയമ പോരാട്ടത്തിൽ നീതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഡോക്ടർ. ജില്ലാ ആശുപത്രി സൂപ്രണ്ടും ഐ എം എ പ്രസിഡന്റുമായിരുന്നു ഡോക്ടർ പത്മനാഭൻ.

 

Read Previous

പടന്നക്കാട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ?

Read Next

അപേക്ഷ ക്ഷണിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73