The Times of North

Breaking News!

കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി   ★  പി പി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്   ★  നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ   ★  കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ   ★  രാമനും കദീജയും: പുരോഗമന കലാ സാഹിത്യ സംഘം പ്രതിഷേധിച്ചു   ★  വർണോത്സവം വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു   ★  ടി. ഇബ്രാഹിം 4-ാം ചരമവാർഷികദിനം ആചരിച്ചു   ★  സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി   ★  എം.എ. മുംതാസിന്റെ "ഹൈമെ നോകലിസ്" പുസ്തകം നവംബർ 10 ന് പ്രകാശനം ചെയ്യും.   ★  ജോലിക്ക് പോയ ഹോം നേഴ്സിനെ കാണാതായി

എഡിഎമ്മിന്റെ മരണം: സ്ഥലംമാറ്റത്തിന് ഒരുങ്ങി കണ്ണൂർ കലക്ടർ

കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ ആരോപണം നേരിടുന്ന കണ്ണൂർ കളക്ടർ അരുണ്‍ കെ വിജയൻ സ്ഥലംമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു.എന്നാല്‍ ഇത് അംഗീകരിച്ചില്ല. തത്കാലം കണ്ണൂരില്‍ തുടരാനാണ് നിർദ്ദേശം. എഡിഎമ്മിൻ്റെ മരണത്തില്‍ രോഷാകുലരായ കണ്ണൂർ കളക്‌ട്രേറ്റിലെ ജീവനക്കാർ തനിക്കെതിരെ തിരിയുമെന്ന് മുൻകൂട്ടി കണ്ടാണ് കളക്ടർ അരുണ്‍ കെ വിജയൻ്റെ നീക്കം. പത്തനംതിട്ടയില്‍ എഡിഎമ്മിൻ്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം കണ്ണൂരില്‍ തിരിച്ചെത്തിയെങ്കിലും ഇന്ന് ഓഫീസിലേക്ക് വന്നില്ല. കളക്ടർ ഓഫീസില്‍ വന്നാലും ബഹിഷ്കരിക്കാനാണ് സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെ തീരുമാനം. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കണ്ണൂരില്‍ കനത്ത സുരക്ഷയൊരുക്കി.

എഡിഎമ്മിൻ്റെ മരണത്തിലേക്ക് നയിച്ച വിവാദ യോഗത്തില്‍ ദിവ്യ പങ്കെടുത്തതിന് പിന്നില്‍ ജില്ലാ കളക്ടർക്കും പങ്കുണ്ടെന്നാണ് ആരോപണം. വിവാദയോഗം റവന്യൂ വകുപ്പിലെ ജീവനക്കാർ നല്‍കിയ യാത്രയയപ്പായിരുന്നു. തീർത്തും സ്വകാര്യമായിരുന്ന ഈ പരിപാടിയില്‍ ജില്ലാ കളക്ടറായിരുന്നു അധ്യക്ഷൻ. യോഗത്തില്‍ ജനപ്രതിനിധികളെ ആരെയും ക്ഷണിച്ചിരുന്നില്ല. വൈകിട്ട് മൂന്ന് മണിക്ക് ഈ യോഗം നിശ്ചയിച്ചത് കളക്ടറുടെ കൂടി സൗകര്യം പരിഗണിച്ചാണ്. എന്നാല്‍ ഈ യോഗത്തെ കുറിച്ച്‌ പിപി ദിവ്യയെ അറിയിച്ചതും ദിവ്യയ്ക്ക് യോഗത്തില്‍ പങ്കെടുത്ത് എഡ‍ിഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കാൻ അവസരമൊരുക്കിയതും കളക്ടറാണെന്നാണ് ആരോപണം.

യാത്രയയപ്പ് യോഗം നടന്ന ദിവസം രാവിലെ 10 മണിക്ക് ദിവ്യയും എഡിഎമ്മും പങ്കെടുത്ത മറ്റൊരു യോഗം സിവില്‍ സ്റ്റേഷനിലെ ആസൂത്രണ ഹാളില്‍ നടന്നിരുന്നു. എന്നാല്‍ അവിടെ വച്ച്‌ പിപി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നില്ല. ശേഷം വൈകിട്ട് മൂന്ന് മണിക്കാണ് റവന്യൂ വകുപ്പ് സ്റ്റാഫ് കൗണ്‍സിലിൻ്റെ യോഗം നടന്നത്. കളക്‌ട്രേറ്റിലെ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെയൊന്നും ഇതിലേക്ക് വിളിച്ചിരുന്നില്ല. ജില്ലാ പഞ്ചായത്ത് അധ്യക്ഷ ക്ഷണിക്കാതെ കയറിയപ്പോള്‍ യോഗാധ്യക്ഷനായിരുന്ന കളക്ടർ അരുണ്‍ തടയുകയോ ഇത് ജീവനക്കാരുടെ പരിപാടിയാണെന്ന് പറയുകയോ ചെയ്തില്ല. ദിവ്യ ഹാളിലെത്തി എ‍ഡിഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കുമെന്നും ജില്ലാ കളക്ടർക്ക് നേരത്തെ അറിയാമായിരുന്നുവെന്ന സംശയം ബലപ്പെട്ടതും ഇതോടെയാണ്. മരിച്ച എഡിഎമ്മിൻ്റെ മൃതദേഹത്തില്‍ അന്തിമോപചാരം അർപ്പിക്കാനുള്ള അവസരം കണ്ണൂരിലെ കളക്‌ട്രേറ്റ് ജീവനക്കാർക്ക് ലഭിക്കാതിരുന്നതിലും പ്രതിഷേധമുണ്ട്.

പിന്നാലെ എഡിഎമ്മിൻ്റെ മരണത്തില്‍ അനുശോചനക്കുറിപ്പ് കളക്ടർ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചപ്പോള്‍ കമൻ്റ് ചെയ്യാനുള്ള ഓപ്ഷൻ ഓഫ് ചെയ്തത് സംശയം വർദ്ധിപ്പിക്കുകയും ചെയ്തു. ജീവനക്കാരുടെ പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കളക്ടറേറ്റില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

Read Previous

സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ കമ്മറ്റി രൂപീകരണം

Read Next

വൈ എം സി എ സപ്തതി സന്ദേശ സമാധാനയാത്ര ഒക്ടോബര്‍ 20 ന് കാഞ്ഞങ്ങാട്ട് നിന്ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73