The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

യുവാവിനെ ആക്രമിക്കുന്നത് തടയാൻ എത്തിയ പോലീസിനേയും ആക്രമിച്ചു ഒരാൾ അറസ്റ്റിൽ

സ്ഥാപനത്തിന് മുന്നിൽ നിന്നും പുകവലിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ രണ്ടംഗസംഘം ആക്രമിച്ചു സംഭവം അറിഞ്ഞെത്തിയ പോലീസിനെ ആക്രമിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. പടന്നക്കാട്ടെ ടിഎം ക്വാർട്ടേഴ്സിലെ ഷാഹിദിനെയാണ് ഹോസ്ദുർഗ് ഇൻസ്പെക്ടർ പി അജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. പടന്നക്കാട്ടെ ഇന്റീരിയൽ ഡെക്കറേഷൻ സ്ഥാപനത്തിന് മുന്നിൽ നിന്നും ഭീമനടി പരപ്പച്ചാലിലേ എം രാജന്റെ മകൻ ആർ ഷണ്മുഖ കുമാറി (24) നെയാണ് ഷാഹിദും സുഹൃത്ത് മുബഷീറും ചേർന്ന് ആക്രമിച്ചത്. വിവരമറിഞ് ഇൻസ്പെക്ടർ പി അജിത്തും സംഘവും സ്ഥലത്ത് എത്തിയപ്പോൾ ഇവർ പോലീസിനെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവതം തടസ്സപ്പെടുത്തുകയും ചെയ്തു. അക്രമത്തിന്റെ വീഡിയോ പകർത്തുകയായിരുന്ന സ്പെഷൽ ബ്രാഞ്ച്പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോണും ഇവർ തട്ടിയെടുത്തു. ഇൻസ്പെക്ടർ അജിത്തും സംഘവും ഷാഹിദിനെ അറസ്റ്റ് ചെയ്തെങ്കിലും മുബഷീർ ഓടി രക്ഷപ്പെട്ടു. ഇവർക്കെതിരെ ഷണ്മുഖ കുമാറിനെ ആക്രമിച്ചതിനും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പോലീസ് കേസെടുത്തു.

Read Previous

അഴിത്തലയിൽ വള്ളം തകർന്ന് കാണാതായ മുജീബിന്റെ മൃതദേഹം പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി

Read Next

ഭാര്യയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത ഭർത്താവിനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73