The Times of North

Breaking News!

മാതൃസംഗമം നടത്തി   ★  ബളാൽ ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശമഹോത്സവത്തിന് തുടക്കമായി   ★  കാഞ്ഞങ്ങാട്ടെ പ്രമുഖ ആധാരമെഴുത്ത്കാരനും കോൺഗ്രസ്സ് നേതാവുമായിരുന്ന ചെമ്മട്ടംവയൽ അത്തിക്കോത്തെ കെ.വി. രവീന്ദ്രൻ അന്തരിച്ചു   ★  റിട്ട. എൻ എസ് സി സി ബാങ്ക് ജീവനക്കാരൻ വാഴവളപ്പിൽ രവിന്ദ്രൻ അന്തരിച്ചു   ★  പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം; സുരേഷ്‌ബാബു അഞ്ഞൂറ്റാനും, പ്രസാദ് കർണമൂർത്തിയും മുച്ചിലോട്ട് ഭഗവതിമാരുടെ കോലധാരികൾ   ★  ഡിജിറ്റൽ തെളിവുകൾ; മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.   ★  സുരക്ഷിതമായ സമഗ്ര വികസനം ലക്ഷ്യമെന്ന് നിർമ്മല സീതാരാമൻ; ബജറ്റ് അവതരണം ആരംഭിച്ചു   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം കുടുംബ സംഗമം നടത്തി.   ★  രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു   ★  പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അറയുള്ള വീട്ടിൽ പാർവതി അമ്മ അന്തരിച്ചു.

14 കാരിയെ പീഡിപ്പിച്ച 28കാരന് 54 വർഷം തടവും 1,40,000 രൂപ പിഴയും

14 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്സിൽ 28 വയസ്സുകാരനായ പ്രതിയെ ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി.സുരേഷ് കുമാർ 54 വർഷം തടവിനും 1,40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 1 വർഷവും 4 മാസവും അധിക തടവിനും ശിക്ഷ വിധിച്ചു.
ചിറ്റാരിക്കൽ കടുമേനി, പാട്ടേങ്ങാനം ഏണിയാട്ട് ഹൗസിൽ ചാക്കോയുടെ മകൻ ആന്റോ ചാക്കോച്ചൻ എന്ന ആന്റപ്പനെ( 28 )ആണ് ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി 14 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ 2019 ഏപ്രിൽ മാസത്തിൽ പല ദിവസങ്ങളിൽ ലൈംഗിക ഉദ്ദേശത്തോടുകൂടി ഫോണിൽ വിളിക്കുകയും, മെസ്സേജ് അയക്കുകയും,2019 ജൂലൈ മാസത്തിൽ പല ദിവസങ്ങളിലായി പെൺകുട്ടിയെ പ്രതിയുടെ കാറിൽ കയറ്റി കാറിൽ വെച്ച് ഗൗരവകരമായ ലൈംഗിക ആക്രമണം നടത്തുകയും,2019 സെപ്റ്റംബർ മാസം 8,9,10 തീയ്യതികളിൽ പെൺകുട്ടി താമസിക്കുന്ന വീട്ടിൽ വെച്ച് പ്രതി ഗൗരവകരമായ ലൈംഗിക കടന്ന് കയറ്റത്തിലൂടെയുള്ള ആക്രമണം നടത്തിയും, അക്കാര്യം പുറത്തു പറഞ്ഞാൽ ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസ്സിലാണ് ശിക്ഷിച്ചത്. ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തിയത് അന്നത്തെ സബ് ഇൻസ്പെക്ടറായിരുന്ന കെ. പി വിനോദ്കുമാറും അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ചിറ്റാരിക്കാൽ ഇൻസ്‌പെക്ടറായിരുന്ന പി.രാജേഷുമാണ് പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.

Read Previous

ഓൺലൈൻ ബിസിനസ്സിൽ ലക്ഷങ്ങൾ തട്ടിയ നാലുപേർ അറസ്റ്റിൽ

Read Next

സൗത്ത് ഇന്ത്യൻ ലെവൽ ഓപ്പൺ കരാട്ടേ ചാമ്പ്യൻഷിപ്പിൽ കുമ്പളപ്പള്ളി എ യു പി എസി ന് ഉജ്ജ്വല വിജയം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73