The Times of North

Breaking News!

ഒമ്പതിനായിരം പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി ആസം സ്വദേശി പിടിയിൽ   ★  കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നീലേശ്വരത്തുവൻ ലഹരി വേട്ട   ★  കണ്ണൂര്‍ കൈതപ്രത്ത് യുവാവിനെ വെടിവെച്ചു കൊന്നു   ★  നാഷണൽ നെറ്റ്‌വർക്ക് മാർക്കറ്റേഴ്സ് അസോസിയേഷൻ (ഐ എൻ ടി യു സി) കാസർഗോഡ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.   ★  ഗ്യാസ് ഏജൻസി ജീവനക്കാരനെ ആദരിച്ചു   ★  'വ്യഥ' പുസ്തക ചർച്ച നടത്തി   ★  കെ.വി. കുമാരൻ മാസ്റ്ററിനെ സന്ദേശംലൈബ്രറി ആദരിച്ചു   ★  പോസ്റ്റോഫീസ് പ്രവര്‍ത്തനപരിധി മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണം; നഗരസഭാ വൈസ് ചെയര്‍മാന്റെ നേതൃത്വത്തിൽ നിവേദനം നല്‍കി   ★  പയ്യന്നൂരിൽ മില്ലെറ്റ് കഫെ ഉദ്ഘാടനം 22ന് ശനിയാഴ്‌ച   ★  ഭിന്നശേഷിക്കാരായ ലോട്ടറി ഏജൻ്റുമാർക്ക് 5000 രൂപ വീതം ബാങ്കിൽ എത്തിച്ചു: മന്ത്രി ഡോ. ബിന്ദു

സ്ത്രീകളെ ഉപയോഗിച്ച് കാറില്‍ എംഡിഎംഎ കടത്ത്; മുളിയാര്‍ സ്വദേശി ഒന്നാം പ്രതിയായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: സ്ത്രീകളെ മറയാക്കി മയക്കുമരുന്നു കടത്തിക്കൊണ്ടുവന്ന കേസില്‍ ഒരാള്‍ കൂടി പോലീസിൻറെ പിടിയിലായി.കര്‍ണ്ണാടക, കുടക്, വീരാജ്‌പേട്ട, ഹാലുഗുണ്ടയിലെ എ.കെ ആബിദിനെയാണ് ആദൂര്‍ എസ്.ഐ കെ.പി വിനോദ് കുമാറും സംഘവും കൊട്യാടിയിൽ നിന്നും അറസ്റ്റു ചെയ്തത്.

ഫെബ്രുവരി 25ന് രാത്രി പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാറിനെ പൊലീസ് സംഘം പിന്‍തുടര്‍ന്നു. ബെള്ളിപ്പാടി റോഡ് ജംഗ്ഷനില്‍ വെച്ച് പൊലീസ് വണ്ടി റോഡിനു കുറുകെയിട്ട് പിടികൂടുകയായിരുന്നു.വിശദമായ പരിശോധനയിലാണ് കാറിൽ സൂക്ഷിച്ചി 100.76 ഗ്രാം എംഡിഎംഎ പിടികൂടിയത്. കാറിലുണ്ടായിരുന്ന മുളിയാര്‍, മാസ്തിക്കുണ്ടിലെ മുഹമ്മദ് സഹദ് (26), കാസര്‍കോട്, കോട്ടക്കണിയില്‍ പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.എം ഷാനവാസ് (42), ഭാര്യ ഷരീഫ (40), ചട്ടഞ്ചാല്‍ എഫ്.എം മന്‍സിലിലെ ഷുഹൈബ (28) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സംഭവ സമയത്ത് ഒരു കുട്ടിയും കാറിലുണ്ടായിരുന്നു. കാറില്‍ നിന്നു പിടികൂടിയ മൊബൈല്‍ ഫോണില്‍ നിന്നാണ് മയക്കുമരുന്നു കൈമാറിയത് ആബിദാണെന്നു മനസ്സിലായത്. അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read Previous

കാസർകോട് 15കാരിയുടേയും യുവാവിൻ്റേയും മരണകാരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് പൊലീസ് ഉറപ്പിക്കണമെന്ന് ഹൈക്കോടതി

Read Next

കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊന്നത് ബന്ധുവായ 12 വയസുകാരി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73