
നീലേശ്വരം :കോളേജിലെ റാഗിങ്ങിനിരയായി ജീവിതം തന്നെദുരിതക്കയത്തിൽ മുങ്ങിയ മയിച്ച വെങ്ങാട്ടെ സാവിത്രി ( 41 )ഒടുവിൽ മരണത്തിന് കീഴടങ്ങി.1990ല്‍ നെഹ്റു കോളേജിൽ പഠിക്കുമ്പോഴാണ് സാവിത്രി ക്രൂരമായ റാഗിങ്ങിന് ഇരയായത്.പിന്നീട് വീട്ടിൽ നിന്നും പുറത്തിറങ്ങാതായ സാവിത്രി ഒരു ദിവസം കോമ്പസ് കൊണ്ട് തന്നെ ഇടത്തെ കണ്ണ് കുത്തിപ്പൊട്ടിച്ചു.നീണ്ട 11 വർഷത്തെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ട സാവിത്രിതാമസിക്കാൻ അടച്ചുറപ്പുള്ള വീടില്ലാത്തതിനെ തുടർന്ന് മഞ്ചേശ്വരത്തെ സ്നേഹാലയത്തിലാണ് കഴിഞ്ഞിരുന്നത്.അവിടെവെച്ച് അസുഖം പിടിപെട്ട് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത് അച്ഛൻ അമ്മ നേരത്തെ മരണപ്പെട്ടിരുന്നു .അമ്മ : വട്ടിച്ചി. സഹോദരിമാർ : സുകുമാരി, ശാന്ത, തങ്കം.