The Times of North

Breaking News!

മടിക്കൈ ബാങ്ക് പ്രസിഡൻ്റ് കെ നാരായണന് ഭാരത് സേവക് സമാജ് അവാർഡ്   ★  വി കെ രാജനും സി.പ്രഭാകരനും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി വിപിപി മുസ്തഫ,സിജി മാത്യു, ഇ.പത്മാവതി പുതുതായി സെക്രട്ടറിയേറ്റിൽ   ★  തൊരപ്പൻ സന്തോഷ് ജയിലിൽനിന്നുമിറങ്ങി ജാഗ്രത വേണമെന്ന് പോലീസ്   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടം മെയ് 10 ന് തുടങ്ങും   ★  സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവതിക്ക് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്   ★  സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരുക്ക്   ★  ഭാര്യയുടെ അമ്മാവൻ്റെ കുത്തേറ്റ് യുവാവിന് പരിക്ക്   ★  എ ടി എം കവർച്ചാ ശ്രമം   ★  ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു   ★  വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് 

ഓടിക്കാൻ കൊടുത്ത് മറിച്ചു വിറ്റ കാർ പോലീസ് കണ്ടെത്തി

നീലേശ്വരം:സുഹൃത്തിന് ഓടിക്കാൻ കൊടുക്കുകയും പിന്നീട് മറിച്ചു വിൽക്കുകയും ചെയ്ത കാർ പോലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലൂടെ കണ്ടെടുത്തു.മടിക്കൈ കക്കാട്ട് നിഖിലിന്റെ കെ എൽ 60 എഫ് 0 8 5 5 നമ്പർഷിഫ്റ്റ് കാറാണ് തിരുവനന്തപുരം പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിലെ ബീമാപള്ളിക്ക് സമീപത്ത് വച്ച് നീലേശ്വരം എസ് ഐ കെ വി രതീഷിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂണിലാണ് നിഖിൽ സുഹൃത്തായ കരുവാച്ചേരിയിലെ അജ്മലിന് കാർ ഓടിക്കാൻ കൊടുത്തത്. അജ്മൽ കർണാടക സുള്ള്യയിലെ അഷറഫിന് കൈമാറുകയായിരുന്നു. അഷറഫ് കാർ തിരുവനന്തപുരം സ്വദേശി അൽഫാദിന് മറിച്ചു വിറ്റു.ഓടിക്കാൻ കൊടുത്ത കാർ തിരിച്ചു കിട്ടാത്തതിനെ തുടർന്ന് നിഖിൽ നീലേശ്വരം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് എസ് ഐ രതീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.അന്വേഷണസംഘം സൈബർ സെല്ലിൻ്റെ സഹായം തേടിയപ്പോൾ കൊച്ചുവേളിയിൽ വച്ച് ഈ കാറിന്റെ പൊലൂഷൻടെസ്റ്റ് നടത്തിയതായി കണ്ടെത്തി. അന്വേഷണസംഘം കൊച്ചുവേളിയിലെ പൊലൂഷൻ ടെസ്റ്റ് നടത്തിയ സ്ഥാപനത്തിലെത്തി അൽഫാദിന്റെ മേൽവിലാസം ശേഖരിച്ചാണ് കാർ കസ്റ്റഡിയിൽ എടുത്തത്.എസ് ഐ രതീഷിനോടൊപ്പം സിവിൽ പോലീസ് ഓഫീസർ യു വി മധുസൂദനനും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Read Previous

മംഗ്ലൂരുവിൽ റെയിൽവെ പോലീസിൻറെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ നീലേശ്വരത്തെ ജവാന്റെ കാൽ മുറിച്ചുമാറ്റി

Read Next

സംശയരോഗം, പെൺസുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73