The Times of North

Breaking News!

അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും   ★  ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തളിപ്പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്   ★  ജനവാസ കേന്ദ്രത്തിലെ വയലിൽ മൊബൈൽ ടവറിന് നീക്കം പ്രതിഷേധം ശക്തം   ★  വെടിക്കെട്ട് ഒഴിവാക്കി അജാന്നൂർ കടപ്പുറം കുറുമ്പാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് നാളെ തുടക്കം

പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ അന്തരിച്ചു.

കരിവെള്ളൂർ: പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ ചെമ്പൂക്കാവ് ധന്യശ്രീയിൽ പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ(96) അന്തരിച്ചു. എറണാകുളത്തെ സാന്ത്വന പരിചരണകേന്ദ്രത്തിൽ ബുധനാഴ്ച പുലർച്ചെ 1.15 -നായിരുന്നു അന്ത്യം.

വിദ്യാഭ്യാസ വിദഗ്ധൻകൂടിയായിരുന്ന അദ്ദേഹം എം.ആർ.സി. എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളിലൊരാളായ എം.ആർ. ചന്ദ്രശേഖരൻ കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ.യുടെ സ്ഥാപക നേതാക്കളിലൊരാളാണ്.

മാധ്യമപ്രവർത്തകനായാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തിൽ ആരംഭിച്ച നവജീവൻ മാസികയുടെ എഡിറ്ററായിരുന്നു. മാതൃഭൂമിയിൽ സബ് എഡിറ്ററായും സേവനമനുഷ്ഠിച്ചു

 

മലയാളനോവൽ ഇന്നും ഇന്നലെയും’ എന്ന പുസ്തകത്തിന് 2010-ൽ കേരള സാഹിത്യ അക്കാദമിയുടെ നിരൂപണ ഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ചു. വിവർത്തനത്തിന് എം.എൻ. സത്യാർഥി പുരസ്കാരവും നേടി.

 

കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രം, എന്റെ ജീവിതകഥയിലെ എൻ.വി. പർവ്വം, കമ്യൂണിസം ചില തിരുത്തലുകൾ, ഉഴുതുമറിച്ച പുതുമണ്ണ്, ജോസഫ് മുണ്ടശ്ശേരി: വിമർശനത്തിന്റെ പ്രതാപകാലം, ഗ്രന്ഥപൂജ, ലഘുനിരൂപണങ്ങൾ, ഗോപുരം, സത്യവും കവിതയും, നിരൂപകന്റെ രാജ്യഭാരം തുടങ്ങി നിരവധി പുസ്തകങ്ങളെഴുതി. നിരൂപണത്തിൽ അൻപതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.

സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ-നിർവാഹക സമിതി അംഗമായിരുന്നു. കാലിക്കറ്റ് സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ്, മലയാളം സർവകലാശാല അക്കാദമിക് കൗൺസിൽ എന്നിവയിലും പ്രവർത്തിച്ചു. കൊടകര നാഷണൽ ഹൈസ്കൂളിലും കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലും പയ്യന്നൂർ കോളേജിലും അധ്യാപകനായിരുന്നു.

ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: റാം കുമാർ, പ്രിയ. മരുമക്കൾ: ശങ്കർ, ധന്യ.

Read Previous

സ്കൂട്ടിയിൽ ബസിടിച്ച് യുവതിക്ക് പരിക്ക് 

Read Next

കാര്യംകോട് ദേശീയപാതയിൽ വാഹനാപകടത്തിൽപ്പെട്ട യുവാവ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73