The Times of North

Breaking News!

കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി   ★  പി പി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്   ★  നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ   ★  കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ   ★  രാമനും കദീജയും: പുരോഗമന കലാ സാഹിത്യ സംഘം പ്രതിഷേധിച്ചു   ★  വർണോത്സവം വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു   ★  ടി. ഇബ്രാഹിം 4-ാം ചരമവാർഷികദിനം ആചരിച്ചു   ★  സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി   ★  എം.എ. മുംതാസിന്റെ "ഹൈമെ നോകലിസ്" പുസ്തകം നവംബർ 10 ന് പ്രകാശനം ചെയ്യും.   ★  ജോലിക്ക് പോയ ഹോം നേഴ്സിനെ കാണാതായി

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് കണ്ണൂര്‍ കളക്ടര്‍

കണ്ണൂര്‍: പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ ജില്ലാ കളക്ടര്‍. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎമ്മിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതുപ്രകാരം അന്വേഷണം നടത്തിയ കളക്ടറുടെ റിപ്പോര്‍ട്ടിലാണ് നവീന്‍ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന കണ്ടെത്തലുള്ളത്. റിപ്പോര്‍ട്ട് വെള്ളിയാഴ്ച സര്‍ക്കാരിന് കൈമാറും.

പെട്രോള്‍ പമ്പിന്റെ എന്‍ഒസി ഫയല്‍ നവീന്‍ ബാബുവിന്റെ കൈവശമുണ്ടായിരുന്നത് ആറു ദിവസം മാത്രമാണ്. പമ്പിന് അനുമതി നല്‍കരുതെന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ ഉള്ള ഫയലാണ് നവീന് ലഭിച്ചത്. വളവില്‍ പമ്പ് അനുവദിക്കരുതെന്ന പിഡബ്ല്യുഡി റിപ്പോര്‍ട്ടും വളവില്‍ അപകടസാധ്യതയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടുമായിരുന്നു ഫയലില്‍ ഉണ്ടായിരുന്നത്. ഇവ പരിശോധിച്ച ശേഷമാണ് പമ്പിന് എന്‍ഒസി നല്‍കിയതെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രണ്ട് കാര്യങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് പമ്പിന് എന്‍ഒസി നല്‍കുന്നതില്‍ കാലതാമസം ഉണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി എ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കും.

Read Previous

ഭാര്യയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത ഭർത്താവിനെതിരെ കേസ്

Read Next

ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73