The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും

കാഞ്ഞങ്ങാട്:പ്രമാദമായ പെരിയ ഇരട്ട കൊലക്കേസിൻ്റെ സാക്ഷി വിസ്താരം ഇന്നലെ പൂർത്തിയായി. ഇനി വാദപ്രതിവാദം’ കേസിൽ ഈ മാസം അവസാനത്തോടെ എറണാകുളം സിബിഐ കോടതി ജഡ്ജ് ശേഷാദ്രിനാഥ് വിധി പ്രസ്താവിക്കും. കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, ക്യപേഷ് എന്നിവരെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ വാഹനങ്ങളിൽ പിന്തുടർന്നെത്തിയ സി പി എം പ്രവർത്തകർ വെട്ടി കൊലപ്പെടുത്തി എന്ന കേസിൻ്റെ വിചാരണയാണ് എറണാകുളം സിബിഐ കോടതിയിൽ പൂർത്തിയായത്. പ്രോസിക്യൂഷന് വേണ്ടി 154 സാക്ഷികളെ കോടതി വിസ്തരിച്ചു.2023 ഫെബ്രു വരി മുതൽ ഈ വർഷം ഫെബ്രുവരി ഒരു വർഷത്തോളമാണ് വിസ്തരിച്ചത്.പ്രതി ഭാഗം അഭിഭാഷകരുടെ അപേക്ഷ പ്രകാരം നാല് പേരെ കോടതി ഇന്നലെ വിസ്തരിച്ചു.പ്രതികൾക്ക് വേണ്ടി മണികണ്ഠൻ ഏച്ചിലടുക്കം, സുമിത് നാരായണൻ, സംഭവം നടക്കുമ്പോൾ ബേക്കൽ സ്റ്റേഷനിലെ ജി ഡി യും ഇപ്പോഴത്തെ ബേക്കൽ ഇൻസ്പെക്ടറുമായ കെ.പി, ഷൈൻ, പള്ളിക്കര സ്വദേശി ഷഹ്സാദ് ഫർഹാൻ എന്നിവരെയാണ് പ്രതികൾക്ക് വേണ്ടി വിസ്തരിച്ചത്.2019 ഫെബ്രുവരി 17 ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തരരായ ശരത് ലാൽ, കൃപേഷ് എന്നിവരെ രാഷട്രീയ വിരോധം വച്ച് സിപിഎം പ്രവർത്തകരായ പ്രതികൾ മൃഗീയമായി കൊലപ്പെടുത്തിയത്.ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ 14 പേരെ പ്രതിചേർക്കുകയും, 2019 ഫെബ്രുവരി 21 ന് II പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ഒന്നാം പ്രതി എ.പീതാംബരനടക്കം 11 പ്രതികൾ ഇത് വരെയും ജാമ്യം കിട്ടാത്തതിനാൽ കഴിഞ്ഞ അഞ്ചര വർഷത്തിലേറെയായി ജുഡിഷ്യൽ കസ്റ്റഡിയിലാണ്.പ്രതി ക ൾ ഇപ്പോൾ വീയ്യൂർ സെൻട്രൽ ജയിലിലാണ്.നേരത്തെ ക്രൈംബ്രാഞ്ച് പ്രതിചേർത്ത കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ അടക്കം മൂന്നു പേർ ജാമ്യമെടുത്തിരുന്നു. ശരത് ലാലിൻ്റെയും, ക്യപേഷിൻ്റെയും മാതാപിതാക്കൾ നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ കേസന്വേഷണം സുപ്രീം കോടതി സിബിഐക്ക് വിട്ടു.തുടർന്ന് തിരുവനന്തപുരം സിബിഐ യൂനിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണൻ്റെ നേതൃത്യത്തിൽ നടത്തിയ അന്വേഷണത്തിൽ 10 പേരെ കൂടി പ്രതിചേർക്കുകയും അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ഇവർ മൂന്നു വർഷത്തിലേറെയായി കാക്കനാട് ജയിലിലാണ്. സി ബി ഐ പ്രതിചേർത്ത സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ എംഎൽഎയുമായ കെ.വി കുഞ്ഞിരാമനടക്കം അഞ്ച് പേർ കോടതിയിൽ ഹാജരായി ജാമ്യത്തിലിറങ്ങി. കെ വി കുഞ്ഞിരാമൻ ഇരുപതാം പ്രതിയാണ്. രാജ്യം ശ്രദ്ധിക്കുന്ന കേസിൽ ഇന്ന് സിബിഐ കോടതിയിൽ വാദപ്രതിവാദങ്ങൾ ആരംഭിക്കും 16 ന് വാദം പൂർത്തിയാകും. തുടർന്ന് കേസിൽ വിധി പ്രസ്താവിക്കുന്ന തീയതി കോടതി പ്രഖ്യാപിക്കും. മിക്കവാറും ഈ മാസം അവസാനം തന്നെ കേസിൽ വിധി പ്രസ്താവിക്കാനാണ് സാധ്യത.

Read Previous

ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു

Read Next

മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73