The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

16 കാരിയെ പീഡിപ്പിച്ച കേസിൽ മുപ്പതുകാരന് 42 വർഷം തടവും3,10,000 രൂപ പിഴയും

നീലേശ്വരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്സിലെ പ്രതിക്ക് 42 വർഷം തടവും 3,10,000/ രൂപ പിഴയും അടക്കാൻ , ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി.എം സുരേഷ് വിധിച്ചു.മടിക്കൈ കണ്ടം കുട്ടിച്ചാൽ കൃപ നിവാസിൽ പവിത്രന്റെ മകൻ എബിൻ ജോസഫ് പവിത്രനെ ( 30) യാണ്കോടതി ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കിൽ ഒരുവർഷവും ഒരുമാസവും അധിക തടവും അനുഭവിക്കണം. 2022 ഫെബ്രുവരി മാസം മുതൽ 2023 ഫെബ്രുവരി മാസം വരെയുള്ള പല ദിവസങ്ങളിൽ പ്രതി വിവാഹിതനാണെന്നുള്ള കാര്യം മറച്ചുവെച്ച് സ്നേഹം നടിച്ച് 16 വയസ്സുള്ള പെൺകുട്ടിയെ
പ്രതി താമസിച്ച് വരുന്ന വാടക ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി ലൈംഗീകാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പ്രതിയുടെ കോട്ടേഴ്സിലേക്ക് വന്നില്ലെങ്കിൽ പുറത്തു പറയും എന്ന് പറഞ്ഞു കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും കുറ്റപത്രത്തിൽ പറയുന്നു. വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം506(1) പ്രകാരം 2 വർഷം സാധാരണ തടവും, പതിനായിരം രൂപ പിഴയും,പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവും, 376(3) വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും,ഒന്നരലക്ഷം രൂപ പിഴയും,പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവും,പോക്സോ ആക്ട് 6(1) ആർ/ഡബ്ല്യു5(l) പ്രകാരം 20 വർഷം കഠിനതടവും, ഒന്നരലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവിനുമാണ് കോടതി ശിക്ഷ വിധിച്ചത്.ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. നീലേശ്വരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി . കേസ്സിന്റെ ആദ്യ അന്വേഷണം നടത്തിയത് അന്നത്തെ പൊലിസ് ഇൻസ്പെക്ടർ കെ.പി ശ്രീഹരിയും അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റ പത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ കെ. പ്രേം സദനുമാണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പബ്ലിക്‌ പ്രോസീക്യൂട്ടർ എ.ഗംഗാധരൻ. ഹാജരായി

Read Previous

അങ്കൺവാടിയിൽ പോഷകാഹാരം പ്രദർശനം സംഘടിപ്പിച്ചു

Read Next

അനധികൃത മീൻപിടുത്തത്തിനെതിരേ നടപടി തുടരുന്നു; രണ്ടു ബോട്ടുകൾക്ക് 5 ലക്ഷം രൂപ പിഴയിട്ടു 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73