The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പെരിയ ഇരട്ട കൊല: പ്രതിഭാഗത്തിൻ്റെ അഞ്ച് സാക്ഷികളെ 30 ന് വിസ്തരിക്കും

കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലക്കേസിൽ പ്രതിഭാഗത്തിന് വേണ്ടി അഞ്ച് സാക്ഷികളെ കൊച്ചി സിബിഐ കോടതി ഈ മാസം 30 ന് വിസ്തരിക്കും.കേസിലെ സി പി എം പ്രവർത്തകരും നേതാക്കളുമായ 24 പ്രതികൾക്കെതിരെ 154 ഓളം സാക്ഷികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കോടതി ചോദ്യം ചെയ്തിരുന്നു.154 സാക്ഷികളുടെ 1800 ഓളം മൊഴികളുടെ കോപ്പികളാണ് പ്രതികൾക്ക് നൽകിയിട്ടുള്ളത്.പ്രതി ഭാഗത്തിന് സാക്ഷിമൊഴികളോ, തെളിവുകളോ ഉണ്ടെങ്കിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. പ്രതി ഭാഗത്തിന് വേണ്ടി ഹാജരായ സി കെ ശ്രീധരൻ, നിക്കോളാസ് തുടങ്ങിയ എട്ട് അഭിഭാഷകർ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രതിഭാഗത്ത് നിന്ന് അഞ്ച് സാക്ഷികളെ 30 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. 2019 ഫെബ്രുവരി 17 ന് രാത്രി ബൈക്കിൽ സഞ്ചരിക്കുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കല്യാട്ടെ ശരത് ലാൽ, കൃപേഷ് എന്നിവരെ വാഹനങ്ങളിൽ പിന്തുടർന്നെത്തിയ സി പി എം പ്രവർത്തകർ വെട്ടി കൊന്നുവെന്ന കേസിലാണ് പ്രതിഭാഗത്തിന് വേണ്ടി സാക്ഷികളെ ഹാജരാക്കുന്നത്. ഒന്നാം പ്രതി പീതാംബരനടക്കം 14 പേരെ പ്രതി ചേർത്തു. II പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കേസ ന്വേഷണം സുപ്രീം കോടതി നിർദ്ദേശപ്രകാരം സി ബി ഐ തിരുവനന്തപുരം യൂനിറ്റ് ഏറ്റെടുക്കുകയും 10 പേരെ കൂടി പ്രതിചേർക്കുകയും 5 പ്രതികളെ അറസ്റ്റ ചെയ്യുകയും ചെയ്തിരുന്നു. സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ കേസിലെ ഇരുപതാം പ്രതിയാണ്. ഇദ്ദേഹമടക്കം അഞ്ച് പേർ ജാമ്യത്തിലിറങ്ങി.കേസിൽ 11 പ്രതികൾ വിയ്യൂർ സെൻട്രൽ ജയിലിലും സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികൾ കാക്കനാട് ജയിലിലുമാണ്. ആദ്യം അറസ്റ്റ ചെയ്തII പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജാമ്യമില്ലാതെ ജൂഡിഷ്യൽ കസ്റ്റഡിയിലാണ്. 2023 ഫെബ്രുവരിയിൽ വിചാരണ ആരംഭിച്ച കേസിൽ ഈ വർഷം ഫെബ്രുവരി വരെ വിചാരണ നടത്തി.ഈ മാസം 30 ന് പ്രതിഭാഗം സാക്ഷി വിസ്താരം പൂർത്തിയാകുന്നതോടെ വാദപ്രതിവാദങ്ങൾ ആരംഭിക്കും. ഒക്ടോബർ അവസാനവാരത്തിലോ ന വമ്പറിലോ കേസിൽ വിധി പ്രസ്താവിക്കും. പ്രോസിക്യൂഷന് വേണ്ടി ബോബി ജോസഫ്, കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകൻ കെ.പത്മനാഭൻ എന്നിവരാണ് സിബിഐ കോടതിയിൽ ഹാജരായത്.

Read Previous

കക്കാട്ട് സ്കൂളിൽ മാലിന്യ മുക്ത ക്യാമ്പയിൻ നടത്തി

Read Next

നീലേശ്വരം കോപ്പറേറ്റീവ് ബാങ്കിൽ വീണ്ടും മുക്കു പണ്ട പണയത്തട്ടിപ്പ് , മൂന്നുപേർക്കെതിരെ നാല് കേസുകൾ നഷ്ടപ്പെട്ടത് എട്ടര ലക്ഷം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!