The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

ഓൺലൈൻ ബിസിനസിൽ വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത്22 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

ചിറ്റാരിക്കൽ: ഓൺലൈൻ ബിസിനസിൽ വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത്22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചിറ്റാരിക്കാൽ എസ് ഐ രാജീവൻ വലിയവളപ്പിലും സംഘവും അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറ അബ്ദുൽ റസാക്കിന്റെ മകൻ മുഹമ്മദ് തമീം (22)മിനെയാണ് കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിൽഅറസ്റ്റ് ചെയ്തത്. ചിറ്റാരിക്കാൽ പാലാവയലിലെ ചക്കാലക്കൽ ഹൗസിൽ ജോജോ ജോസഫിന്റെ പരാതിയിലാണ് തമീമിനെ അറസ്റ്റ് ചെയ്തത്. ഫ്ലൈറ്റ് നെറ്റ് വർക്ക് എന്ന ഓൺലൈൻ കമ്പനിയിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പലതവണകളായി 22 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കും. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർക്ക് പുറമേ എസ് ഐ അനിൽകുമാർ, എസ് ഐ മോൻസി പി വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്, ദിലീപ്, ജോസ്, രാജൻ എന്നിവരും ഉണ്ടായിരുന്നു. ഓൺലൈൻ ബിസിനസ്സിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന കേസിലെ പ്രതികളെ പിടികൂടുക പ്രയാസമാണ്. ചിറ്റാരിക്കൽ പോലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലൂടെയാണ് തമീമിനെ പിടികൂടാൻ ആയത്.

Read Previous

എം നന്മ ജില്ലാ യൂത്ത് ബാസ്ക്കറ്റ്ബോൾ ടീം ക്യാപ്റ്റൻ

Read Next

ഒടുവിൽ ‘ആ കാറിനെ പൊക്കി’

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73