The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ദളിത് വിരുദ്ധ പരാമർശം, സന്തോഷ് ഏച്ചിക്കാനത്തിനെതിരായ കേസ് ഹൈക്കോടതി ഒത്തുതീർപ്പാക്കി

ദളിത് വിരുദ്ധ പരാമർശം നടത്തി എന്നാരോപിച്ച് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരായ കേസ് ഹൈക്കോടതി ഒത്തുതീർപ്പാക്കി. 2018 ൽ കോഴിക്കോട് നടന്ന സാഹിത്യോത്സവത്തിൽ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന പുസ്തകത്തെ കുറിച്ച് എഴുത്തുകാരൻ ഉണ്ണി ആറുമായി നടത്തിയ സംഭാഷണത്തിനിടയിൽ സന്തോഷ് ഏച്ചിക്കാനം പന്തിഭോജനം എന്ന കഥയെ കുറിച്ചുള്ള ചർച്ചയിൽ ദളിത് വിരുദ്ധ പരാമർശം നടത്തി എന്ന് ആരോപിച്ച് ബാലകൃഷ്ണൻ ഏച്ചിക്കാനം നൽകിയ പരാതിയിലാണ് സന്തോഷിനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തത്. ഈ കേസ് ഹൈക്കോടതിയിൽ നടക്കുന്നതിനിടയിൽ പ്രശ്നം ഒത്തുതീർപ്പാക്കിയതായി സന്തോഷ് ഹൈക്കോടതിയെ അറിയിച്ചു. സന്തോഷിന്റെ വാദം പരാതിക്കാരനും അംഗീകരിച്ചതോടെയാണ് കോടതി കേസ് ഒത്തുതീർപ്പാക്കിയതായി പ്രഖ്യാപിച്ചത്. പന്തിഭോജനം കഥയിൽ പറയുന്നതുപോലെ ചില ദളിതർ വലിയ നിലയിൽ എത്തിയാൽ സവർണ്ണ മേധാവിത്വം കാണിക്കുന്നു എന്നായിരുന്നു സന്തോഷ് നടത്തിയ പരാമർശം. സന്തോഷിന്റെ വാക്കുകൾ തന്റെ സമുദായമായ മാവിൻ സമുദായത്തെ അധിക്ഷേപിക്കുന്നതായിരുന്നു എന്നാണ് ബാലകൃഷ്ണൻ പരാതിയിൽ പറഞ്ഞിരുന്നത്.

Read Previous

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകള്‍

Read Next

സ്വത്ത് നൽകിയത് കുറഞ്ഞതിന് പിതാവിനെയും സഹോദരന്റെ ഭാര്യയെയും കുട്ടിയെയും അക്രമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73