The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഡിജി കേരളം വളണ്ടിയർമാർക്ക് പരിശീലനം നൽകി

നീലേശ്വരം: ഡിജിറ്റൽ സാക്ഷരത നടപ്പാക്കുന്നതായി ബന്ധപ്പെട്ട് വളണ്ടിയർമാർക്കുള്ള നഗരസഭാതല പരിശീലനം നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി ഭാർഗവി സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ വി ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, ടി.പി ലത, കെ. പി രവീന്ദ്രൻ, കൗൺസിലർമാരായ ഇ ഷജീർ , നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ , സി.ഡി.എസ് ചെയർപേഴ്സൺ പി.എം സന്ധ്യ, കോട്ടപ്പുറം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബി നിഷ , ഡിജി കേരളം നഗരസഭാതല കോഡിനേറ്റർ പി. അജിത എന്നിവർ സംസാരിച്ചു.

മോനിഷ് മോഹൻ, ബിജേഷ് എം എന്നിവർ ക്ലാസെടുത്തു.

കേരളത്തെ ജനകീയ പങ്കാളിത്തത്തോടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി മാറ്റുന്നതിനുള്ള പദ്ധതിയാണ് ഡിജി കേരളം. ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ളവരുടെ വിവരം ശേഖരിക്കാനും, സാക്ഷരതാ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ സന്നദ്ധ പ്രവർത്തകരെ കണ്ടെത്താനും വേണ്ടി വെബ്സൈറ്റ്‌ തയ്യാറാക്കിയിട്ടുണ്ട്.

വിദ്യാർത്ഥികൾ, യുവാക്കൾ, സന്നദ്ധസേനാ വളണ്ടിയർമാർ, സാക്ഷരതാ പ്രേരക്മാർ, എൻ.എസ്.എസ്- എൻ.സി. സി വളണ്ടിയർമാർ, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുമാർ തുടങ്ങിയവരെയാണ്‌ പ്രധാനമായും വളണ്ടിയർ രജിസ്ട്രേഷനിലൂടെ പദ്ധതിയിൽ പങ്കാളിയാക്കാൻ ലക്ഷ്യമിടുന്നതെങ്കിലും
സന്നദ്ധത ഉള്ള ഏതൊരു വ്യക്തിക്കും https://digikeralam.lsgkerala.gov.in/ എന്ന ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

Read Previous

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

Read Next

രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾക്ക്എട്ടു വർഷവും ഒമ്പതു മാസവും തടവും 30,000 രൂപ പിഴയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!