The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

അമ്മായിഅമ്മയെ കഴുത്തു ഞെരിച്ച് കൊന്ന മരുമകൾക്ക് ജീവപര്യന്തം തടവും 10 ലക്ഷം പിഴയും

കാസർകോട് :ഭർത്താവിൻ്റെ അമ്മയെ കഴുത്തിൽ കൈകൊണ്ടു ഞെരിച്ചും, തലയിണ കൊണ്ട് മുഖം അമർത്തിയും, നൈലോൺ കയർ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയ കേസിൽ മകൻ്റെഭാര്യയെ ജീവപര്യന്തം തടവിനും 10 ലക്ഷം പിഴയടക്കാനും ശിക്ഷിച്ചു. കൊളത്തൂർ ചേപ്പനടുക്കത്തെ കമലാക്ഷന്റെ ഭാര്യ അംബികയെയാണ്(49 ) കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് ശിക്ഷിച്ചത്. 2014 സെപ്റ്റംബർ 16ന് രാത്രി വീടിൻ്റെ ചായ്പ്പിൽ കിടന്നുറങ്ങുകയായിരുന്ന ഭർതൃമാതാവ് അമ്മാളു അമ്മയെ അംബിക കൊലപ്പെടുത്തുകയും, കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ വേണ്ടി മൃതദേഹം വീടിൻ്റെ ചായ്പ്പിൽ കെട്ടി തൂക്കുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്, കേസിൽ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു ,അമ്മാളു അമ്മയുടെ പേരിലുള്ള സ്ഥലം വിറ്റ് പ്രതികളുടെ പേരിൽ സ്ഥലം വാങ്ങിയത് ചോദിച്ചതിലുള്ള വിരോധത്താലും ,ഭക്ഷണം കൊടുക്കാതെയും ,ടി വി കാണാൻ അനുവദിക്കാത്തതും അയൽവാസികളോട് പറഞ്ഞതിലുള്ള വിരോധവുമാണ് കൊലപാതകത്തിന് കാരണം .പ്രതിഭാഗത്തിന് വേണ്ടി പ്രശസ്ത ഫോറൻസിക് സർജ്ജൻ ഡോ.ഷേർളി വാസുവിനെ വിസ്തരിക്കുകയും ചെയ്തിരുന്നു.പോസ്റ്റ്മോർട്ടം നടത്തി ഇതൊരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത് പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജ്ജനായിരുന്ന ഡോ: എസ് ഗോപാലകൃഷ്ണപിള്ളയാണ്. ബേഡകം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത് ബേഡകം സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന കെ.ആനന്ദനും തുടർന്നുള്ള അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ആദൂർ ഇൻസ് പെക്ടറായിരുന്ന എ.സതീഷ്കുമാറാണ്, പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷൻ, അഡ്വ.ആതിര എന്നിവർ ഹാജരായി.

Read Previous

കുപ്പച്ചിയമ്മയുടെ വേർപാടിൽ കലക്ടർ അനുശോചിച്ചു

Read Next

ചിരകാലാഭിലാഷം പൂവണിയുന്നു; ജി.എം. യു.പി സ്ക്കൂൾ ഭൂമി രേഖ കൈമാറൽ ചടങ്ങ് 18ന് വ്യാഴാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73