The Times of North

Breaking News!

പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി

എക്സൈസിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം തട്ടി,സച്ചിത റൈക്കെതിരെ വീണ്ടും കേസ്

കാസർകോട്: ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ അധ്യാപികയും ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗവുമായ സച്ചിത റൈക്കെതിരെ വീണ്ടും കേസ്. എക്സൈസ് ഡ്രൈവറുടെ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു എന്ന നെട്ടണിക കിഡ്നി കാറിലെ ലീലാവതിയുടെ പരാതിയിലാണ് സച്ചിത റൈക്കെതിരെ ആദൂർ പോലീസ് കേസ് എടുത്തത് . മകൻ ചന്ദ്രശേഖര റായിക്ക് എക്സൈസ് ഡ്രൈവറുടെ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനകം ലക്ഷങ്ങൾ തട്ടിയ സച്ചിത റൈക്കെതിരെ നിരവധി കേസുകളാണ് കാസർക്കോട്ടെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. തോട്ടവിള ഗവേഷണ കേന്ദ്രത്തിലും കേന്ദ്ര സർവകലാശാലയിലും കേന്ദ്രീയ വിദ്യാലയത്തിലും കർണാടക എക്സൈസിലും ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു പ്രധാനമായും തട്ടിപ്പ് നടത്തിയത്. പണം കൈമാറി മാസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് കുമ്പള കിദൂർ സ്വദേശി നിഷ്‌മിത ഷെട്ടിയാണ് ആദ്യം പൊലീസിനെ സമീപിച്ചത്. പിന്നീട് നിരവധി പേർ തട്ടിപ്പിന് ഇരയായതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

Read Previous

നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ കാറിടിച്ച് പരിക്കേൽപ്പിച്ചു

Read Next

ടിപ്പറിൽ കടത്തിയ പുഴമണൽ പിടികൂടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73